ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നഗരത്തിൽ പുലികൾ

ഒളിഞ്ഞും തെളിഞ്ഞും നിന്ന മഴയെ തൃണവൽഗണിച്ചുകൊണ്ട് പതിനായിരങ്ങൾ നഗരത്തിലിറങ്ങിയ പുലികളെ കാണാനെത്തി. മഴ വീണ്‌ നനഞ്ഞ റോഡിൽ പുലികൾ നിറഞ്ഞാടി. കുട്ടീപുലികളെ ആരവത്തോടെയാണ്‌ ജനം സ്വീകരിച്ചത്. 4 മണിയ്ക്ക് തുടങ്ങുമെന്ന് കരുതിയിരുന്ന പുലിക്കളി 5 മണി കഴിഞ്ഞു തുടങ്ങിയപ്പോൾ.

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്                         

ചൂടുള്ള രാത്രികള്‍

ബ്രിട്ടനിലെ Holiday Inn Hotel group കഴിഞ്ഞ തണുപ്പുകാലത്ത് ഒരു ഓഫര്‍ ഇറക്കുകയുണ്ടായി. തണുപ്പ് മൂലം ഉറങ്ങാന്‍ കഷ്ടപ്പെടുന്ന അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഈ സേവനം. ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍ 5 മിനുട്ടോളം ബെഡില്‍ കിടന്ന് ചൂട് പകര്‍ന്നതിന് ശേഷം അതിഥിയ്ക്ക് സുഖമായി ഉറങ്ങാം. കവബത്തയുടെ(Nemureru Bijo) House of the sleeping beauties എന്ന നോവല്‍ വിലാസിനി ‘സഹശയനം’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതാണ് മനസ്സില്‍ ആദ്യം കയറിവന്നത്. ഒരു ജര്‍മ്മന്‍ സിനിമയുമുണ്ടെന്ന് തോന്നുന്നു ഇതിനെ ആസ്പദമാക്കി. വായിക്കേണ്ട പുസ്തകം. മനുഷ്യരെ ഒഴിവാക്കി കഴിവതും സേവനങ്ങള്‍ യന്ത്രങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇങ്ങിനെയൊരു വിദ്യ. Electric blanket, hot water bottles, Warm bed എന്നീ വിദ്യകളൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇങ്ങിനെയൊരു തന്ത്രവുമായി ഈ ഹോട്ടല്‍ ഗ്രൂപ്പ് ഇറങ്ങിയത്. അതിനുശേഷം അവിടെ ആളുകള്‍ ഇടിച്ചുകയറിയോ എന്നറിയില്ല. ഇതൊരു പഴയ വാര്‍ത്തയായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല.ഇപ്പോള്‍ തണുപ്പ് മാറി നല്ല ചൂട് തുടങ്ങിയിരിയ്ക്കുന്നു. ഒരു പക്ഷെ, വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നിരിയ്ക്കണം. ( വാര്‍ത്ത ഇവിടെ )

റോഡില്‍ത്തുപ്പിയാല്‍..

നമ്മുടെ നാട്ടിലല്ല, സ്ഥലം ഇംഗ്ലണ്ടിലാണ്, Wembley എന്ന സ്ഥലത്ത് പാന്‍ കഴിച്ച് റോഡില്‍ത്തുപ്പുന്നത് ശിക്ഷാര്‍ഹം. ഏകദേശം 20000 പൌണ്ട് ചിലവ് വരുന്നത്രെ വര്‍ഷം തോറും അത് മുഴുവന്‍ കഴുകി വൃത്തിയാക്കാന്‍. എന്തായാലും ഇതിനുത്തരവാദികള്‍ ആരെന്ന് സംശയമൊന്നും വേണ്ട. ചുവന്ന തുപ്പല്‍ കണ്ട് അത് രക്തമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ വളരെയധികം ക്രിമിനല്‍ ആക്റ്റിവിറ്റി നടക്കുന്നുവെന്ന് തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുവഴി ടൂറിസത്തിനെ ബാധിയ്ക്കുമെന്നുമെല്ലാം കൂട്ടിവായന. ചുയിങ്ങ്ഗം റോഡില്‍ തുപ്പുന്നതും ശിക്ഷാര്‍ഹമാണ്. വാല്‍: ഈ കൌണ്‍സിലേഴ്സിനെയെല്ലാം നമ്മുടെ നാട്ടില്‍കൊണ്ടുവന്ന് ഒരു ട്രെയിനിങ്ങ് കൊടുക്കണം. പാന്‍ കഴിച്ച് നല്ല ചുമരൊക്കെ തുപ്പി വെടക്കാക്കിയില്ലെങ്കില്‍ പിന്നെന്തു രസം? ഏത്? വാര്‍ത്ത ഇവിടെ

ഇന്ത്യക്കാരനെ മതി

Wanted - Preferably Indians എന്ന പരസ്യം കൊടുത്ത ഐ.ടി കമ്പനി പുലിവാലു പിടിയ്ക്കുന്നു. 'Minimum six years of experience in IT . . . The person should be a UK citizen with security clearance from the UK Government. Preferably of Indian origin.' ഇംഗ്ലണ്ടിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെതിരെ അന്വേഷണാം നടത്തുന്നു. ആദ്യം വായിച്ചപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്കാണ് മുന്‍‌ഗണനയെന്ന് ഒരു ബ്രിട്ടീഷ് ഐ.ടി കമ്പനി പരസ്യം ചെയ്തിരിയ്ക്കുന്നു. ഒരു ഭാരതീയന് അഭിമാനിയ്ക്കാന്‍ ഇതില്പരം എന്തു വേണം? ആഗോളതലത്തില്‍ തന്നെ അറിയപ്പെട്ടു കഴിഞ്ഞ ഭാരതീയന്റെ ഐ.ടി കഴിവുകള്‍ക്ക് ഒരു പൊന്‍‌തൂവല്‍ കൂടിയെന്നേ ആദ്യം കരുതിയുള്ളൂ. പിന്നെയാണ് പരസ്യത്തിലെ യു.കെ ഗവര്‍മ്മെന്റിന്റെ സെക്യൂരിറ്റി ചെക്കുകള്‍ കൈവശമുള്ള ആളായിരിയ്ക്കണം എന്ന ഭാഗം ശ്രദ്ധിച്ചത്. അതെ, അതുതന്നെ. റാണമാരെയും ഹെഡ്ലിമാരെയും ഇനി കൂടുതല്‍ വച്ചുപൊറുപ്പിയ്ക്കില്ലെന്ന് തന്നെയാണ് ആ ഭാഗം ഉദ്ദേശിയ്ക്കുന്നത്. ഇത്രയും നാള്‍ പത്രങ്ങളില്‍ ഇന്ത്യനെന്നോ പാക്കിസ്ഥാനിയെന്നോ ഒരു വേറ്തിരിവ് കണ്ടിരുന്നില്ല, പകരം South Asian എന്ന ഒരു പൊതുനാമത്ത

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w

കാശ് മൊതലായി

ഈ വര്‍ഷത്തെ കഠിനമായ തണുപ്പില്‍ ഭക്ഷണം കിട്ടാതെ പക്ഷികള്‍ വിഷമിയ്ക്കുന്നു എന്ന് കേട്ട് ഒരു bird feeder വാങ്ങിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു നല്ല കര്‍മ്മമാണല്ലോ എന്നും കരുതി. നാട്ടിലെ വീട്ടില്‍ പലപ്പോഴും പൂത്താങ്കീരികളും, മൈനകളും, കാക്കകളുമായി ഒരു സംഘത്തെത്തന്നെ അമ്മ കാലത്ത് തീറ്റിപ്പോയിരുന്നു,ഇപ്പോഴുമുണ്ടെന്നുതോന്നുന്നു.അതൊക്കെ ഓര്‍ത്തപ്പൊ വല്ലാത്ത നൊസ്റ്റാള്‍ജിയ. എന്നാല്‍പ്പിന്നെ ഒരു ചെറിയ Bird feeder വാങ്ങി വെച്ചേയ്ക്കാം എന്നുകരുതി അന്വേഷണം തൂടങ്ങി. വീടിനടുത്തുണ്ടായിരുന്ന ഗാര്‍ഡന്‍ സെന്‍റ്റ് റിസഷന്‍ മൂലം പൂട്ടിപ്പോയിരുന്നു. കുറച്ച് ദൂരെയുള്ള വലിയ ഒരു ഗാര്‍ഡന്‍ സെന്ററില്‍ പോയപ്പോള്‍ പക്ഷികള്‍ക്ക് വേണ്ടി മാത്രം ഒരു സെക്ഷന്‍. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എന്തൊക്കെ സാധനങ്ങള്‍? ടിന്നിലടച്ച മണ്ണിരകള്‍, പല തരം കേക്കുകള്‍, കപ്പലണ്ടി, സൂര്യകാന്തി വിത്തുകള്‍ എന്നിങ്ങനെ...ഹോ. നടക്കുമ്പോള്‍ എന്റെ ഗാര്‍ഡനില്‍ വന്നിരുന്ന് പക്ഷികളെല്ലാം വന്ന് ഒരു ചായയടിച്ച് പോകുന്നതൊക്കെ ഓര്‍ത്ത് അങ്ങിനെ നടന്നു. വില നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. എല്ലാ ഐറ്റം