ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആത്മഹത്യയും ആത്മത്യാഗവും...

ജീവനൊടുക്കാനുള്ള തീരുമാനമെടുക്കുന്നവനെ ഒരിക്കലും ഭീരുവെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും സ്വന്തം പ്രാണന്‍ എന്തിനെക്കാളും പ്രിയപ്പെട്ടതായിരെക്കെ, ജീവനൊടുക്കുന്നവര്‍ അതിനെ തൃണവല്‍ക്കരിക്കുന്നതുകൊണ്ടായിരിക്കണം ഇങ്ങിനെ.
പക്ഷെ, ഇന്നത്തെ പത്രങ്ങള്‍ വാര്‍ത്തയാക്കിയത് ഒരു ആത്മത്യാഗത്തിന്റെ കഥയാണ്. മദിരാശിയിലെ ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയത്, തന്റെ കണ്ണുകള്‍ മരണശേഷം തന്റെ അനിയന് നല്‍കണമെന്നാണ്. കാഴ്ചശക്തി നഷ്ടപ്പെട്ടൂകൊണ്ടിരിക്കുന്ന സഹോദരന് എങിനെയും കാഴ്ചശക്തി തിരിച്ചുകിട്ടണമെന്ന് രവികുമാ‍ര്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത് 6 മണിക്കൂറുകള്‍ക്ക് ശേഷമാണെന്നതും, കോര്‍ണിയ ശസ്ത്രകിയകൊണ്ട് അനിയന്റെ കാഴ്ച തിരിച്ചുകിട്ടില്ലെന്നത് രവികുമാറിനറിയാതെ പോയതും ഇതിനകത്തെ ഒരു ദുരന്തമായി ശേഷിക്കുന്നു.
രവികുമാര്‍ എന്തിനാത്മഹത്യ ചെയ്യണം? ഇതല്ലാതെ മറ്റു വല്ല കാരണങ്ങളും ആത്മഹത്യക്കുണ്ടായിരുന്നോ‍? പത്രങ്ങള്‍ അന്വേഷിച്ചിരുന്നൂവോ? അറിയില്ലാ...
അതുകൊണ്ടൂതന്നെ രവികുമാറിന്റെ മരണത്തെ ഒരു ആത്മത്യാഗമായി വേണം കരുതാന്‍!

അഭിപ്രായങ്ങള്‍

  1. ആത്മത്യാഗത്തെക്കുറിച്ച്.
    ഈ കാലഘട്ടത്തില്‍ ആരും ധൈര്യം കാണിക്കാത്ത ആത്മഹത്യ.

    മറുപടിഇല്ലാതാക്കൂ
  2. ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളമാവും എന്നത് ഒരു നാടന്‍ പ്രയോഗമാണ്. പക്ഷെ രവികുമാറിന്റെ ആത്മത്യാഗം പോലും ഫലിക്കാതെ പോയത് ക്രൂരത നിറഞ്ഞ നിയോഗമാകാം.
    വായിക്കുന്നവരെ നൊമ്പരപ്പെടുത്തുന്ന ചില സത്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...