ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വസന്തത്തിലെ ഇടിമുഴക്കം

1972 ല്‍ ചാരു മജുംദാര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല,പക്ഷേ എനിക്കെന്ന‍പോലെ ഇതു വായിക്കുന്ന മറ്റുപലര്‍ക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ നന്നായറിയാം.കാലഹരണപ്പെട്ടുപോയതെന്ന് നാം തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇപ്പോഴും നിശ്ശബ്ദമായി വേരോടിക്കൊണ്ടിരിക്കുന്നത് എനിക്ക് കാണാം.

ഒരിക്കല്‍ പറ്റിയ അബദ്ധം(70 പതുകള്‍) കോണ്‍ഗ്രസ്സ് മറക്കാനിടയില്ല, അതുകൊണ്ടാണ് ഇന്നലെ നടന്ന സമ്മേളനത്തില്‍ യുവരാജാവ് രാഹുല്‍ഗാന്ധി ‘നിര്‍ധനര്‍ക്കും ജീവിതത്തില്‍ തുല്യാവകാശം’ എന്ന് വിളമ്പിയത്. ആ പ്രസ്ഥാവന, വളര്‍ന്നുകൊണ്ടിരിക്കുന്ന നന്ദിഗ്രാമിലെ സംഭവവികാസങ്ങളുമായി കൂട്ടിവായിക്കണം. അടിയുറച്ച മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ പോലും ബുദ്ധദേവിന്റെ നടപടികള്‍ തള്ളിപ്പറയുമ്പോള്‍, പാരമ്പര്യ കോണ്‍ഗ്രസ്സുകാരന്റെ മനസ്സിലേയ്ക്ക് ‘വസന്തത്തിലെ ഇടിമുഴക്കം’(Spring Thunder over India-1967)കയറിവന്നതില്‍ അത്ഭുതമില്ല.
സാഹചര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എല്ലായ്പ്പോഴും അനുകൂലമാണ്, മതത്തിന്റെ കറുപ്പ് കഴിച്ച ഉന്മത്തത മാറുകയേ വേണ്ടൂ.ഇന്ത്യ ഒരു ലോകചന്തയായി മാറിക്കഴിഞ്ഞപ്പോള്‍ പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനും, പണക്കാരന്‍ കൂടുതല്‍ പണക്കാരനുമായി മാറി.ഇപ്പോള്‍ ഭാരതത്തിന്റെ അഭിമാനം കാക്കുന്നത്, ഇംഗ്ലണ്ടില്‍ താമസിക്കുന്ന മിത്തലും,ലോകത്തിലെ ഏറ്റവും പണക്കാരനെന്ന് പത്രങ്ങള്‍ വീമ്പിളക്കുന്ന മുകേഷുമാണ്.ജീവിയ്ക്കാന്‍ ഗതിയില്ലാതെ മക്കളെ മലയാളിയുടെ വീട്ടില്‍ വേലക്കുവിടുന്ന പാവം തമിഴനെയും നാലു മക്കളുമായി ജീവനൊടുക്കിയ കാസര്‍ഗോഡുകാരനെയും ‍തിരിച്ചുപിടിക്കല്‍ എന്നു പേരിട്ട് ബംഗാളില്‍ സി.പി.എം കേഡറുകള്‍ നടത്തിയ പൊളിറ്റിക്കല്‍ മര്‍ഡറുകളും കൂട്ടബലാത്സംഗങ്ങളും നാം കണ്ടില്ലെന്ന് നടിച്ചാല്‍ നമ്മള്‍ എത്തിച്ചേരുന്നത് ആ ഇടിമുഴക്കത്തിലേയ്ക്കായിരിക്കും. സാഹചര്യങ്ങള്‍ അന്നത്തെപോലെ തന്നെ ഇന്നും പ്രബലമാണ്, അതിനിടയ്ക്കാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും,തെലുങ്കാനയുടെ ഭൂരിഭാഗവും കര്‍ണ്ണാ‍ടകയുടെയും തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തികളിലും വന്‍ നക്സലൈറ്റ് സ്വാധീനം ഉണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പ് കണ്ടുപിടിച്ചത്.സംശയമില്ല, പാളിച്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തെറ്റാതെയുള്ള ഒരു വിപ്ലവം ദൂരെയല്ല.
ആരായിരിക്കും ഈ പ്രശ്നങ്ങള്‍ക്കിടയില്‍ മീന്‍ പിടിക്കുക? സംശയമേതുമില്ല, കോണ്‍ഗ്രസ്സുതന്നെ.പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് ഒരിക്കല്‍ അഭിമാനിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഗുജറാത്തിലെ വര്‍ഗ്ഗീയപാര്‍ട്ടികളെപ്പോലും നാണിപ്പിക്കും വിധത്തിലാണ് കൊലപാതകങ്ങളും കൂട്ടബലാത്സങ്ങളും നടത്തുന്നത്.പാവപ്പെട്ടവനെ സംരക്ഷിക്കേണ്ട ചുമതലയുള്ള ഗവര്‍മ്മേന്റ്, അപ്പര്‍ക്ലാസിനെയും, മിഡില്‍ക്ലാസിനെയും മാത്രമേ കാണുന്നുള്ളൂ...(അങ്ങിനെയൊരു വിവേചനം ഞാന്‍ ഉപയോഗിയ്ക്കാന്‍ പാടില്ലായിരുന്നു).വര്‍ണ്ണ വര്‍ഗ്ഗ ചിന്തകളുമായി മുന്നോട്ട്, സമ്പന്നതയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഈ ഇന്ത്യന്‍ സമൂഹത്തിന് കൂടിവരുന്ന ആത്മഹത്യകളും വിദേശചാനലൂകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ദരിദ്രക്കുട്ടികളും ഇപ്പോള്‍ നാണക്കേടാണ്. അതുകൊണ്ടാണ് ഈ കൂട്ടക്കൊലപാതകങ്ങള്‍ എന്നെ ജര്‍മനിയിലെ ഗ്യാസ്ചേംബറുകളെ ഓര്‍മിപ്പിയ്ക്കുന്നത്..
അങ്ങിനെയങ്ങിനെ ചൂഷണം ചെയ്യപ്പെട്ട്, മാനം നഷ്ടപ്പെട്ട് അവര്‍ മലയാളിയുടെ അലസസായഹ്നങ്ങാളില്‍, സുഖലോലുപതയുടെ രമ്യഹര്‍മ്മങ്ങളില്‍ ഒരിക്കല്‍ കടന്നുകയറും,പിന്നെ നമ്മുടെ തലയ്ക്കവര്‍ വില പറയും. അതുവരെ ഈ കാര്‍മേഘങ്ങള്‍ നമുക്ക് കണ്ടില്ലെന്ന്നു നടിയ്ക്കാം. പിന്നെ വസന്തത്തിലെ ഇടിമുഴക്കത്തിനായ് കാതോര്‍ക്കാം...

അഭിപ്രായങ്ങള്‍

  1. വസന്തത്തിലെ ഇടിമുഴക്കം:

    ഇന്നത്തെ പത്രങ്ങള്‍ എന്നെ കൂടുതല്‍ നിരാശനാക്കുന്നു, ദീപികയില്‍ ഗുജറാത്തിലെ കൂട്ടക്കുരുതികള്‍, ഇന്ത്യന്‍ എക്സ്പ്രസില്‍ ബംഗാളിലെ ബലാത്സംഗങ്ങള്‍, അതിന്നിടയില്‍ രാഹുല്‍ഗാന്ധിയുടെ ഒരു പ്രസ്ഥാവനയും, ലജ്ജയില്ലേ ഭാരതീയാ നിനക്ക്?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...