ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഈ മരണങ്ങള്‍ നമ്മോട് പറയുന്നതെന്ത്?

മാത്രുഭൂമിയിലെ ഈ വാര്‍ത്ത, ചര്‍ച്ച ചെയ്ത് എങ്ങുമാകാത്ത ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകള്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ചതാണത്. രണ്ടും ഒരു പോലെ.

ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനത്തില്‍ ഇരുന്ന് കുട നിവര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റിവീണ് തലയിടിച്ചതാണ് മരണകാരണം. സ്വാഭാവികമായും ഹെല്‍മറ്റ് ധരിച്ചിരിയ്ക്കാന്‍ സാധ്യതയില്ല(എന്ന് ഞാന്‍ കരുതുന്നു).

വാഹനമോടിയ്ക്കുന്ന പല പുരുഷകേസരികളും ഹെല്‍മറ്റുപയോഗിയ്ക്കാറുണ്ടെങ്കിലും പുറകിലിരിയ്ക്കുന്ന സ്ത്രീകളും കുട്ടികളും ഹെല്‍മറ്റ് ഉപയോഗിച്ച് കാണാറില്ല. ഇതുപോലെ അപകടങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ മാത്രമേ പലരും ഗൌരവമായി ഈ വിഷയത്തെ കാണാറുള്ളൂ.

വാഹനമോടിയ്ക്കുന്ന പുരുഷന്റെ അറിവില്ലായ്മയാണോ അതോ പുറകിലിരിയ്ക്കുന്ന കുട്ടികളോടും സ്ത്രീകളോടും ഉള്ള രണ്ടാംകിട മനോഭാവം കൊണ്ടാണോ ഇങ്ങിനെ സംഭവിയ്ക്കുന്നത്? ഒരു പക്ഷേ ശരിയായ അവബോധത്തിന്റെ കുറവുകൊണ്ടായിരിയ്ക്കുമോ?

അങ്ങിനെയെങ്കില്‍ അത് ഒരു സര്‍ക്കാരിന്റെ ബാധ്യതയല്ലേ? ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ കൂടി ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കിയെടുത്ത് നിയമങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിയ്ക്കുകയെന്നത്? മദ്യപിച്ച് വാഹനമോടിയ്ക്കുന്നത് തടയാന്‍ ഇവിടെ നടത്തിയ stop drink driving campaign ന്റെ പരസ്യചിത്രങ്ങള്‍ youtube ല്‍ കാണാം. ഈ പരസ്യങ്ങള്‍ വന്ന ശേഷം പോലീസ് നടത്തിയ കര്‍ശനമായ റോഡ് പരിശോധനകളുടെയും ഫലമായി ലോകത്ത് മദ്യപാനത്തില്‍ രണ്ടാം സ്ഥാനക്കാരയിരുന്ന ഐറിഷുകാര്‍ ഇന്ന് നാലാം സ്ഥാനത്തായതില്‍ അത്ഭുതമില്ല. പരസ്യങ്ങളെയും നിയമത്തെയും എങ്ങിനെ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ കഴിയുമെന്നുള്ളതിന് ഒരു നല്ല ഉദാഹരണമാണിത്.

നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഹെല്‍മറ്റുപയൊഗത്തെക്കുറിച്ച് ഈ മാതിരിയുള്ള ഒരു നടപടിയും ദൃശ്യമാധ്യമങ്ങളില്‍ കൂടിയുള്ള ഒരു അവബോധശ്രമമോ ഉണ്ടായതായി അറിവില്ല.

ഇന്ന് ഒരുപക്ഷേ, വാര്‍ത്താചിത്രങ്ങളില്‍ക്കൂടി ഒരു ദാരുണമരണമായി ചാനലുകള്‍ ഇത് അഘോഷിയ്ക്കും, നാളെ മറ്റൊരു ഇരയെത്തേടി അവര്‍ യാത്രയാകും. അപകടമരണങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടയില്‍ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ വെന്തെരിഞ്ഞ് അപ്പോഴും ചിലര്‍ മരിച്ച് ജീവിയ്ക്കുന്നുണ്ടാകും. ആര് സമാധാനം പറയും അവരുടെ സങ്കടങ്ങള്‍ക്ക്?

അഭിപ്രായങ്ങള്‍

  1. ഈ മരണങ്ങള്‍ നമ്മോട് പറയുന്നതെന്ത്? ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുമ്പോള്‍ സംഭവിയ്ക്കുന്ന അപകടമരണങ്ങളെക്കുറിച്ച്

    മറുപടിഇല്ലാതാക്കൂ
  2. മറ്റൊരാളുടെ രക്ഷക്കു വേണ്ടിയല്ലല്ലോ, സ്വന്തം രക്ഷക്കു വേണ്ടി തന്നെയല്ലേ, ഹെല്‍മറ്റ് ഉപയോഗിക്കാന്‍ പറയുന്നതു്. എന്നിട്ടുമെന്താ അതുപയോഗിക്കാന്‍ ഒരു വിമുഖത? എനിക്കതു മനസ്സിലായിട്ടില്ല ഇതുവരെ. പിന്നെ ഒരുപാട് കാണാറുള്ളതാണു്, സാരിയായാലും ചുരിദാറിന്റെ ഷോള്‍ ആയാലും, അതു് ഒതുക്കി കുത്താതെ ഇട്ടിരിക്കുന്നതു്. അതു ചക്രത്തില്‍ കുടുങ്ങി അപകടം ഉണ്ടായതായി കേട്ടിട്ടുമുണ്ട്.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...