ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമ്മയുടെ വേദന


ഒരു പത്തുമുപ്പത് വര്‍ഷം മുന്‍പൊരു കര്‍ക്കിടകത്തില്‍ കുറച്ച് തവളക്കുട്ടികള്‍
കളിയ്കാനിറങ്ങി. മഴ നനയേണ്ടേന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ..
പുറത്തുള്ള കുളിമുറിയുടെ പുറകില്‍ ഒളിച്ച് കളിയ്ക്കുന്നതിനിടെ ഒരു കുരുത്തം കെട്ട ചെക്കന്‍, വന്ന് കുട്ടിത്തവളകളെ പിടിച്ച് കുപ്പിയിലാക്കി.
അന്നത്തെ അവന്റെ തവള കളക്ഷന്‍ വളരെയധികമായിരുന്നു. കാരണം, പറഞ്ഞാല്‍ കേക്കാത്ത കുരുത്തം കെട്ട, ചൊല്ലുവിളിയില്ലാത്ത കുറെ തവളക്കുട്ടികള്‍ മഴയത്ത് കളിയ്ക്കാനിറങ്ങിയത് കൊണ്ട്. കുരുത്തം കെട്ട ചെക്കന്‍, ഒരു മഞ്ഞത്തവളക്കുട്ടിയെ കാലില്‍ത്തൂക്കിയെടുത്ത് കറക്കി മുകളിലേയ്ക്കെറിഞ്ഞു. പാതി ജീവന്‍ പോയ തവളക്കുട്ടിയെ പെറുക്കിയെടുത്ത് പഴയൊരു മോരുംകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ടു.
പിന്നെ, കുപ്പി മറന്ന് വെച്ച് ചെക്കന്‍ ഗോട്ടി കളിയ്ക്കാന്‍ പോയി. അപ്പോഴെല്ലാം പാതി ജീവന്‍ പോയ മഞ്ഞത്തവളയും ജീവന്‍ പോകാത്ത ബാക്കി കുട്ടിത്തവളകളും ശ്വാസം കിട്ടാന്‍ പാടുപെട്ട് കുപ്പിയില്‍ പരാക്രമം കാണിച്ചു, കരഞ്ഞ് കാറി അമ്മയെ വിളിച്ചു.
വൈകുന്നേരം വന്ന അച്ഛനെക്കാണിയ്ക്കാന്‍ ചെക്കന്‍ തവളക്കുട്ടികളെ കൊണ്ടുവന്നു. അന്നത്തെ വീര സാഹസിക തവളപിടുത്തം, കുപ്പിയിലടച്ച രീതി എല്ലാം വിവരിച്ച് തവളക്കുട്ടികളെ കാണിച്ചു.
ആദ്യം ചെക്കന് ഒരു പൊതി മിട്ടായി കൊടുത്തു, അച്ഛന്‍. പിന്നെ മഴ പെയ്യുന്ന ഇറയത്തെയ്ക്ക് നടന്നു. അവനെയെടുത്ത് മടിയില്‍ വെച്ച് നിറഞ്ഞൊഴുകുന്ന തോടും കുളവും കാണിച്ച് കൊടുത്തു. ചെക്കന്റെ കയ്യിലെ കുപ്പിയില്‍ തവളക്കുട്ടികള്‍ അര്‍ദ്ധപ്രാണനായി അപ്പോളും കരഞ്ഞുകൊണ്ടിരുന്നു.
കുളത്തിലെ പോളകളെ നോക്കി, അച്ഛന്‍ പറഞ്ഞു, അവിടെയൊരമ്മത്തവള അതിന്റെ മക്കളെ കാണാതെ, അലമുറയിട്ട് കരയുന്നത് നീ കേട്ടുവോ?
നിന്നെ ആരെങ്കിലും പിടിച്ച് കൊണ്ടുപോയി കുപ്പിയിലടച്ചാല്‍ നീ അമ്മയെക്കാണാന്‍ കരയില്ലേ?
നിന്നെ ആരെങ്ക്ങ്കിലും പിടിച്ച് കൊണ്ടുപോയാല്‍ നിന്റെ അമ്മ വേദനിച്ച് കരയില്ലേ?
മൌനത്തിന്റെ വേദന, അതൊരു കൂരമ്പുപോലെ...
നാലുവയസ്സുകാരന്റെ കണ്ണുകളില്‍ നനവ് പടറ്ന്നു, തന്നെ ആരോ പിടിച്ച് കൊണ്ട് പോകുന്നതും പൂട്ടിയിടുന്നതും അവന്‍ കണ്മുന്നില്‍ ക്കണ്ടു. അടക്കിപ്പീടിച്ച കരച്ചില്‍ പതിയെ ഒരു മഴ പോലെ... അച്ഛന്റെ മടിയില്‍ നിന്ന് അവന്‍ ഇറങ്ങി നടന്നു, ഉറക്കെക്കരഞ്ഞുകൊണ്ട്...കുളത്തിനരികില്‍ വെച്ച് അവന്‍ കുപ്പിയിലെ തവളക്കുട്ടികളെ തുറന്ന് വിട്ടു.
വാവിട്ട് കരഞ്ഞ അവനെ അമ്മ വാരിയെടുത്ത് അകത്തെയ്ക്ക് കൊണ്ടുപോയി.
തവളക്കുട്ടികളെ തവള അമ്മയും കൊണ്ടുപോയിക്കാണും...

സ്നേഹത്തിന്റെ മനശ്ശാസ്ത്രം എന്നെ പഠിപ്പിച്ച അച്ഛനും സ്നേഹിച്ച് എനിയ്ക്ക് മതിവരാത്ത എന്റെ അമ്മയ്ക്കും...(എന്റെ മകന് അവന്റെ അമ്മയോടുള്ള സ്നേഹക്കൂടുതല്‍ കണ്ട് അസൂയ മൂത്ത് എഴുതിയത്).

അഭിപ്രായങ്ങള്‍

  1. സ്നേഹത്തിന്റെ മനശ്ശാസ്ത്രം എന്നെ പഠിപ്പിച്ച അച്ഛനും സ്നേഹിച്ച് എനിയ്ക്ക് മതിവരാത്ത എന്റെ അമ്മയ്ക്കും...(എന്റെ മകന് അവന്റെ അമ്മയോടുള്ള സ്നേഹക്കൂടുതല്‍ കണ്ട് അസൂയ മൂത്ത് എഴുതിയത്).

    മറുപടിഇല്ലാതാക്കൂ
  2. അസൂയ മൂത്താല്‍ ഇത്ര നന്നായി എഴുതാന്‍ പറ്റും അല്ലെ?
    ഞാനും,എന്റെ അസൂയ ഒന്നു മൂപ്പിച്ച് നോക്കട്ടെ..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഇത് വളരെ നന്നാ‍യിരിക്കുന്നു. ഒരു നല്ല പാഠം. ചെറിയ കാര്യമാണെന്ന് തോന്നുമെങ്കിലും ഒരു വലിയ സത്യം പറഞ്ഞിരിക്കുന്നു.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ഒരു മഞ്ഞത്തവളക്കുട്ടിയെ കാലില്‍ത്തൂക്കിയെടുത്ത് കറക്കി മുകളിലേയ്ക്കെറിഞ്ഞു. പാതി ജീവന്‍ പോയ തവളക്കുട്ടിയെ പെറുക്കിയെടുത്ത് പഴയൊരു മോരുംകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ടു
    മനോഹരമായിരിക്കുന്നു. ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  6. എഴുത്ത് ഹൃദയത്തില്‍ത്തട്ടി. ചിത്രവും വളരെ നന്ന്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...