ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാനെ, പുള്ളിമാനെ, ആരോടും പറയരുതീ കഥ

പതിവുപോലെ ഒരു ബോറ് ദിനം, പക്ഷെ, കുറെ നാളായി കരുതുന്നു, കാട്ടില്‍ പോയി മാനിന്റെ കുറച്ച് ചിത്രങ്ങള്‍ എടുക്കണമെന്ന്. ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഞാനായിരിയ്ക്കുമെന്ന് ഭാര്യയുടെ അരികെ വീമ്പ് പറയുമ്പോള്‍ അവള്‍ പറയാറുള്ളതാണ്, ഈ പാറ്റേനേം, തവളയെയും പോട്ടം പിടിയ്ക്കുന്ന പോലെയല്ല ഇതെന്ന്.

(എന്നെക്കണ്ട് വാലും പൊക്കിയോടുന്ന കാട്ടുകോഴി(ഫെസന്റ്റ്) മയിലിനെപ്പോലെ നല്ല ഭംഗിയാണ്).

ഓരോ പൊല്ലാപ്പേ, ആണുങ്ങല്‍ക്കീ വാശിയും വൈരാഗ്യബുദ്ധീം ഉണ്ടാക്കിക്കൊടുക്കുന്നതിവരാ... വെറുതെയിരുന്ന എന്നെപ്പിടിച്ച് വാശി കേറ്റി കാട്ടീക്കയറ്റി. ഇവിടെയിരുന്ന് ചിപ്സും തിന്ന് ബ്ലോഗ് വായിച്ചിരിക്കേണ്ട ഞാനാ... പണ്ടൊരു ഭീമന്‍ ഇതേ പോലെ വലിയാളു ചമഞ്ഞത് ഇത്തരുണത്തില്‍ സ്മരാമി.

എന്തായാലും, പുട്ട്കുറ്റീം(70-300 സൂം ലെന്‍സിനെ ഭാര്യ വിളിയ്ക്കുന്ന പേര്) ചൂട്ട് കറ്റേം ആയി കാട് കയറി. കാടെന്ന് പറയുമ്പോള്‍ കാട് തന്നെ. സംരക്ഷിത വനം. അതിനകത്ത് 2ഓ മൂന്നോ തരം മാനുകള്‍, വിവിധതരം അണ്ണാന്‍, പക്ഷികള്‍, കുറുക്കന്മാര്‍ അങ്ങിനെ പല ജാതി ജന്തു ജീവജാലങ്ങളും കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു. പലപ്പോഴായി പോട്ടം പിടിയ്ക്കുന്ന ചില കൂട്ടുകാര്‍ അവിടെപ്പോയി നല്ല സ്വയമ്പന്‍ ചിത്രങ്ങള്‍ എടുത്ത് കാണിയ്ക്കാറുണ്ട്. അങ്ങിനെയാണീ മാന്റെ പോട്ടം പിടിയ്ക്കുന്ന ചിന്ത തുടങ്ങിയത്. വീടിനടുത്ത് നിന്ന് പത്തുകിലോമീറ്ററെയുള്ളൂ.

കാട്ടീല്‍
കടന്ന് നടന്ന് തുടങ്ങി. ഒരു ഭയം. കമ്പ്ലീറ്റ് നിശ്ശബ്ദത.
അവിടെയവിടെയായി മൃഗങ്ങള്‍ നടന്നതിന്റെ പാട് കാണാം.(ഭാഗ്യം, ഇവിടെ പുലിയും, പാമ്പുമൊന്നുമില്ല). കുറെ നടന്നപ്പോള്‍ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം കേട്ട് കുനിഞ്ഞ് നിലത്തിരുന്ന് നോക്കി. ഒരു വലിയ പട്ടിയുടെ അത്രയും പോന്ന എന്തോ ഓടിപ്പോകുന്നു. കുറുക്കനായിരിയ്ക്കും. പിന്നേം പേടി. ഇതവന്റെ ഗ്രൊണ്ടാ, എങ്ങാനും ഗ്രൂപ്പായി ആക്രമിച്ചാലോ? പിന്നെ ഒരു വക ഹോളിവുഡ് സിനിമയില്‍ പോലീസ് തീവ്രവാദികളെ പിടിയ്ക്കാന്‍ പോകുന്ന പോലെ, ഒരു സ്റ്റെപ്പ്, മൂന്ന് നോട്ടം, രണ്ടിരിപ്പ്, മുട്ട് കുത്തല്‍, എന്നിങ്ങനെ അടുത്ത നാല് കി.മി നടന്നു. ഇതിനിടയില്‍ വഴിയില്‍ക്കണ്ട പൂക്കളും ഇലകളും പിടിയ്ക്കാന്‍ മറന്നില്ല. ഇത്രേം ദൂരം നടന്നിട്ടും മാന്റെ കാഷ്ടമല്ലാതെ, അതിനെയൊന്ന് കാണാന്‍ പോലും കിട്ടിയില്ലല്ലോ എന്നാലോചിച്ച്, വിഷണ്ണനായി ഞാന്‍ ഒരു വെള്ളച്ചാലിന്റെ അരീത്ത് നില്‍ക്കുമ്പോള്‍ എനിക്കൊരു ക്ലൂ കിട്ടി.
നല്ല ഫ്രഷായ കാല്‍പ്പാടുകള്‍, മഴ കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റി. പിന്നെ അതിന്‍ പുറകെ, ഒരു സ്റ്റെപ്പ്, മൂന്ന് നോട്ടം, രണ്ടിരിപ്പ് എന്നിങ്ങനെ...തിരിച്ച് മൂന്ന് കി.മി. കുറെക്കഴിഞ്ഞ് ബോറടിച്ചപ്പോള്‍ എന്നാപ്പിന്നെ മടങ്ങിപ്പോകാമെന്ന് കരുതി ഒരിടത്ത് കുത്തിയിരിപ്പായി. പെട്ടെന്ന് ഒരൊച്ച കേട്ടു. എന്തോ അമറുന്ന പോലെ, കുറെ നേരം കാത്തിരുന്നപ്പോള്‍ പിന്നെയും അമറല്‍. നടപ്പാതയുടെ പിന്നിലുള്ള കാട്ടില്‍ നിന്നാണ്, ഒന്നും കാണാന്‍ വയ്യ, നല്ല കട്ടിയുള്ള മരങ്ങളും താഴെ വരെയെത്തി നില്‍ക്കുന്ന ചില്ലകളും. പതിയെ പതിയെ, ഒച്ചയുണ്ടാക്കാതനങ്ങാതെ, അതിനകത്തേയ്ക്ക്. ഒരു 50മീറ്റര്‍ പോയിക്കാണും, ഒരു മരത്തിന്റ്റെ മറവില്‍ നിന്ന് പതിയെ പുറത്ത് വന്നപ്പോള്‍ അതാ ഒരു മാന്‍, എന്നെ ത്തന്നെ നോക്കി വണ്ടറടിച്ചങ്ങനെ. ഒരു സെക്കന്റ് നേരത്തെയ്ക്ക് ഞാന്‍ ഒന്ന് ഞെട്ടിപ്പോയി, വൈല്‍ഡ് ലൈഫ് പോട്ടം ഇയറും, ഭീമനെയും പെട്ടെന്നോറ്മ്മ വന്നു. പൂട്ടുകുറ്റി വച്ച് നാല് പെട. അതാ പോകുന്ന് വാലും പൊക്കി മാന്‍. പിന്നെ അതിന്റെ പുറകെ, അതിന്റെ കെട്ടിയോനും, സന്താനങ്ങളും, സഹോദരീ സഹോദരങ്ങളും ഓടി രക്ഷപ്പെട്ടു.
തല്‍ക്കാലം പിടിച്ച് നില്‍ക്കാന്‍ ഒരു പോട്ടം കിട്ടിയല്ലോ എന്നാലോചിച്ച് ഞാന്‍ സന്തോഷമായി വീട്ടിലേയ്ക്ക്..പണ്ടെ വലിച്ച് പിടിച്ച മസില്‍ ശ്രീമതിയെക്കണ്ടപ്പോള്‍ ഒന്നുകൂടി പെരുപ്പിച്ച് വീരകഥ പറയാന്‍ തുടങ്ങി. പക്ഷേ, പറഞ്ഞു തുടങ്ങുന്നതിന് മുന്‍പെ അവള്‍, ‘ ചായ വേണെങ്കി പോയിപ്പാലു വാങ്ങി വാ, പാലു തീര്‍ന്നു പോയി; കഥ അത് കഴിഞ്ഞ്’.
പോരുന്ന വഴിയ്ക്ക് പെട്രോള്‍ സ്റ്റെഷനില്‍ നിന്നും ചായ കുടിക്കാതിരുന്നതിന്‍ എന്നെ പ് രാവി കോട്ട്മെടുത്ത് ഞാന്‍ പുറത്തോട്ട്.
വരട്ടെ, വൈല്‍ഡ് ലൈഫ് പോട്ടം പിടിയ്ക്കല്‍ ഇങ്ങ് വന്നോട്ടെ....
red squirrel, protected species

അഭിപ്രായങ്ങള്‍

  1. മറ്റൊരു പോട്ടം കഥ. ഇത്തവണ, കാട്ടില്‍ പോയത്.

    മറുപടിഇല്ലാതാക്കൂ
  2. ചിത്രങള്‍ ഇഷ്ടായി - പക്ഷെ മാനിന്റേതിനെക്കാള്‍ കൂടുതല്‍ ഇഷ്ടായത് അണ്ണാന്റെ ചിത്രം. സാഹസിക യാത്രകള്‍ ഇനിയും ഉണ്ടാകട്ടെ - നല്ല ഫോട്ടോകളും.. അഭിനന്ദനങള്‍...

    മറുപടിഇല്ലാതാക്കൂ
  3. നല്ല രസം ണ്ട് ട്ടോ.. എവടെയാ ഈ സംരക്ഷിത വനം? നമ്മക്കും, ഒരു പൂതി :)

    മറുപടിഇല്ലാതാക്കൂ
  4. ഈ വൈല്‍ഡ് ലൈഫ് പോട്ടം പിടുത്തം കണ്ടു എനിക്കിത്തിരി കുശുമ്പ് വന്നു...
    നല്ല ചിത്രങ്ങള്‍ കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവര്‍ക്കും നന്ദി.

    ദ് കിഡ്, ഇത് അയര്‍ലന്‍ഡിലെ ലീഷ് എന്ന സ്ഥലത്താണ്. ഈമോ എന്നാണ് സ്ഥലനാമം.

    മറുപടിഇല്ലാതാക്കൂ
  6. നല്ല ചിത്രങ്ങൾ. കൂടുതൽ ഇഷ്ടായത് ഏറ്റവും താഴത്തെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...