ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2007 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കമ്മലിട്ട പശു (ചിത്രം)

വഴിയരികില്‍ കണ്ട ഒരു പശുക്കുട്ടി, ഞങ്ങള് പശുക്ടാവെന്ന് പറയും..... ആളൊരു ഫാഷന്‍‌കാരിയാ...

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍...(fox hunting)

ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ ഫോക്സ് ഹണ്ട് കാണാന്‍ പോകുന്നത്. ഓരോ പ്രാവശ്യം കഴിയുന്തോറും അതിനോടുള്ള എന്റെ അഭിനിവേശം ഒട്ടും കുറയുന്നില്ല. ഇന്നലെ(26.12.07) നടന്ന ഹണ്ടില്‍ ഏകദേശം 50 ഓളം കുതിരക്കാര്‍ പങ്കെടുത്തു. ഫോക്സ് ഹണ്ടിന് തുടക്കം കുറിച്ചെന്ന് വിശ്വസിക്കുന്ന ബ്രിട്ടനില്‍ അത് നിരോധിച്ചുകഴിഞ്ഞു. തീര്‍ത്തും ന്യായീകരണമില്ലാത്ത ഒരു രക്തം ചീന്തലാണിത്. കുറുക്കനെ കൊല്ലുന്നതോ ‘ഹൌണ്ടുകള്‍’ എന്നറിയപ്പെടുന്ന പ്രത്യേകതരം വേട്ടനായ്ക്കളും. കുറുക്കനെ മണത്ത് പിടിയ്ക്കാനും അവയെ ആക്രമിച്ച് കീഴടക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്. കൊല്ലുക എന്ന അക്രമത്തിനപ്പുറം, ഒരു കായികപ്രകടനമായാണ് അധികം ആളുകളും ഇതിനെ കാണുന്നത്. അച്ചടക്കം, കായികശക്തി എന്നിവ ഒരേപോലെ ഉണ്ടെങ്കിലേ കുതിരയ്ക്കും കുതിരക്കാരനും ഇതില്‍ പങ്കെടുക്കാന്‍ ക്ഴിയൂ. കുറുക്കനെ പിടിക്കുന്നതിലുപരി, സ്വന്തം കുതിരയുടെയും, തന്റെയും കഴിവുകള്‍ ജനത്തെ കാണിക്കുക എന്നതാണ് ഈ ഹണ്ടില്‍ ഞാന്‍ കണ്ടത്. ഈ വര്‍ഷത്തെ ഹണ്ടില്‍ കൂടുതലും പല പ്രായത്തിലുള്ള പെണ്‍കുട്ടികളായിരുന്നു, വേട്ടക്കാര്‍. അവര്‍ സാധാരണ കുതിരസവാരിക്ക് ധരിക്കുന്ന വേഷമാണ് ധരിക്കാറ്. അവരുടെ കൂടെ ചുവന്ന

ആത്മഹത്യയും ആത്മത്യാഗവും...

ജീവനൊടുക്കാനുള്ള തീരുമാനമെടുക്കുന്നവനെ ഒരിക്കലും ഭീരുവെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും സ്വന്തം പ്രാണന്‍ എന്തിനെക്കാളും പ്രിയപ്പെട്ടതായിരെക്കെ, ജീവനൊടുക്കുന്നവര്‍ അതിനെ തൃണവല്‍ക്കരിക്കുന്നതുകൊണ്ടായിരിക്കണം ഇങ്ങിനെ. പക്ഷെ, ഇന്നത്തെ പത്രങ്ങള്‍ വാര്‍ത്തയാക്കിയത് ഒരു ആത്മത്യാഗത്തിന്റെ കഥയാണ്. മദിരാശിയിലെ ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയത്, തന്റെ കണ്ണുകള്‍ മരണശേഷം തന്റെ അനിയന് നല്‍കണമെന്നാണ്. കാഴ്ചശക്തി നഷ്ടപ്പെട്ടൂകൊണ്ടിരിക്കുന്ന സഹോദരന് എങിനെയും കാഴ്ചശക്തി തിരിച്ചുകിട്ടണമെന്ന് രവികുമാ‍ര്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത് 6 മണിക്കൂറുകള്‍ക്ക് ശേഷമാണെന്നതും, കോര്‍ണിയ ശസ്ത്രകിയകൊണ്ട് അനിയന്റെ കാഴ്ച തിരിച്ചുകിട്ടില്ലെന്നത് രവികുമാറിനറിയാതെ പോയതും ഇതിനകത്തെ ഒരു ദുരന്തമായി ശേഷിക്കുന്നു. രവികുമാര്‍ എന്തിനാത്മഹത്യ ചെയ്യണം? ഇതല്ലാതെ മറ്റു വല്ല കാരണങ്ങളും ആത്മഹത്യക്കുണ്ടായിരുന്നോ‍? പത്രങ്ങള്‍ അന്വേഷിച്ചിരുന്നൂവോ? അറിയില്ലാ... അതുകൊണ്ടൂതന്നെ രവികുമാറിന്റെ മരണത്തെ ഒരു ആത്മത്യാ

വസന്തത്തിലെ ഇടിമുഴക്കം

1972 ല്‍ ചാരു മജുംദാര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല,പക്ഷേ എനിക്കെന്ന‍പോലെ ഇതു വായിക്കുന്ന മറ്റുപലര്‍ക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ നന്നായറിയാം.കാലഹരണപ്പെട്ടുപോയതെന്ന് നാം തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇപ്പോഴും നിശ്ശബ്ദമായി വേരോടിക്കൊണ്ടിരിക്കുന്നത് എനിക്ക് കാണാം. ഒരിക്കല്‍ പറ്റിയ അബദ്ധം(70 പതുകള്‍) കോണ്‍ഗ്രസ്സ് മറക്കാനിടയില്ല, അതുകൊണ്ടാണ് ഇന്നലെ നടന്ന സമ്മേളനത്തില്‍ യുവരാജാവ് രാഹുല്‍ഗാന്ധി ‘നിര്‍ധനര്‍ക്കും ജീവിതത്തില്‍ തുല്യാവകാശം’ എന്ന് വിളമ്പിയത്. ആ പ്രസ്ഥാവന, വളര്‍ന്നുകൊണ്ടിരിക്കുന്ന നന്ദിഗ്രാമിലെ സംഭവവികാസങ്ങളുമായി കൂട്ടിവായിക്കണം. അടിയുറച്ച മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ പോലും ബുദ്ധദേവിന്റെ നടപടികള്‍ തള്ളിപ്പറയുമ്പോള്‍, പാരമ്പര്യ കോണ്‍ഗ്രസ്സുകാരന്റെ മനസ്സിലേയ്ക്ക് ‘വസന്തത്തിലെ ഇടിമുഴക്കം’(Spring Thunder over India-1967)കയറിവന്നതില്‍ അത്ഭുതമില്ല. സാഹചര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എല്ലായ്പ്പോഴും അനുകൂലമാണ്, മതത്തിന്റെ കറുപ്പ് കഴിച്ച ഉന്മത്തത മാറുകയേ വേണ്ടൂ.ഇന്ത്യ ഒരു ലോകചന്തയായി മാറിക്കഴിഞ്ഞപ്പോള്‍ പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനും, പണക്കാരന്‍ കൂടുതല്‍ പണ

ഞാന്‍ എങ്ങിനെ തീവ്രവാദിയായി?

ഇടതുപക്ഷ സാഹിത്യം വെള്ളം ചേര്‍ക്കാതെ അടിക്കുമെങ്കിലും ഗ്വാട്ടിമാലയിലെ കാടുകളിലെ ചെഗുവെരെയുടെ ഗറില്ലാമുറകളോ, ശ്രീലങ്കയിലെ തമിഴ്പെങ്കൊടിമാരുടെ കരയാന്‍ മറന്നുപോയ കണ്ണുകളോ അല്ല എന്നെ തീവ്രവാദിയാക്കിയത്; ബാംഗ്ലൂരില്‍ നിന്ന് സ്രുഹുത്ത് വാങ്ങിച്ചയച്ചുതന്ന തല മൂടി, മുട്ടുവരെയെത്തുന്ന കറുത്ത നീളന്‍ കോട്ടാണ്. പിന്നെ അഞ്ചു യൂറോയ്ക്ക് ഞാന്‍ വാങ്ങിച്ച ഒരു ബാഗൂം. സീന്‍ : ഡബ്ലിന്‍ ബസ് സ്റ്റേഷന്റെ അര കി.മി. അകലെ. സമയം, ദിവസം: 2003 ഡിസംബര്‍ 26, ഒരു തണുത്ത വെള്ളിയാഴ്ച വൈകീട്ട് 5.45 ഡിസംബര്‍ 26, രാവിലെ കുറുക്കനെ പിടിക്കാന്‍(fox hunting) പോയ ശേഷം, അസാരം മദ്യപാനികളെ പരിചയപ്പെട്ട് സായൂജ്യമടഞ്ഞ് ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് ഡബ്ലിനില്‍ നിന്ന് കൂട്ടുകാരെന്റെ വിളി വന്നത്, അങ്ങോട്ട് ചെല്ലാന്‍. മറ്റൊന്നും ആലോചിക്കാതെ കയ്യില്‍ കിട്ടിയതെല്ലാം വലിച്ചു പെറുക്കി കറുത്ത ബാഗിനകത്താക്കി, അടുത്ത വണ്ടി കേറി നേരെ വിട്ടു. നല്ല തണുപ്പായതുകൊണ്ട് ഉള്ളില്‍ കമ്പിളി പിടിപ്പിച്ച തല മുതല്‍ മുട്ടു വരെ നീളുന്ന കറുത്ത കോട്ടും കരുതിയിരുന്നു. അവന്‍ ഡബ്ലിനിലെ പ്രധാന റോഡില്‍, ഒരു കി .മി ചുറ്റളവില്‍ എവിടെ നിന്ന് നോകിയാലും കഴിയുന്ന

പൂക്കള്‍(ചിത്രങ്ങള്‍)

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

മലയാലവും വരണ്ണമഴയും എന്റെ പരസ്യചിന്തകളും...

വരണ്ണമഴയായ്, വരണ്ണമഴയായ്... വിഢിപ്പെട്ടി തകര്‍ക്കുകയാണ് ഈ പരസ്യഗാനങ്ങള്‍; ഇതു മാത്രമോ? വന്നതും വരാന്‍ പോകുന്നതുമായ നൂറനേകം വേറെയും. ഇതിലും കഷ്ടമാണ് 3 സ്കൂള്‍ കുട്ടികള്‍ നടത്തുന്ന സംസാരം, ഏതോ മിഠാ‍യിയെക്കുറിച്ച്... മലയാളം സംസാരിച്ച് നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി ഒട്ടനേകം ലേഖനങ്ങള്‍ വന്നു കഴിഞ്ഞുവെങ്കിലും അതിനു കാരണക്കാരെ ആരും ഒന്നും പറഞ്ഞുകണ്ടില്ല. ടി.വി എന്ന മാധ്യമം നമ്മുടെ തലമുറയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. എന്തു കൊണ്ടാണ് പരസ്യങ്ങളില്‍ മലയാളികള്‍ മലയാലവും വരണ്ണമഴയും കേള്‍ക്കുന്നത്? ഇതു ചോദിക്കുന്നത് അല്‍പ്പം കുറ്റബോധത്തോടെയണെന്ന് പറയാതെ വയ്യ. കാരണം ‘കദലി, ചെങ്കദലി’ യും മറ്റും പഞ്ചസാര പോലും ചേര്‍ക്കാതെ വിഴുങ്ങിയവനാണ് ഞാന്‍.മറുമൊഴികളില്‍ മലയാളം ചുവയ്ക്കുന്നത് എന്തോ നമുക്കു വലിയ താല്പര്യമാണെന്നു തോന്നുന്നു. അതുകൊണ്ടുതന്നെയാവണം പരസ്യകമ്പനിക്കാര്‍ വിടാതെ എല്ലാ മലയാളസംഭാഷണവും ഹിന്ദിക്കാരന്‍ മലയാളം പറയുന്നപോലെയാക്കുന്നത്. പരസ്യകമ്പനിക്കാരനെ കുറ്റം പറയാന്‍ കഴിയില്ല, വില്‍ക്കുക എന്നതാണ് അവന്റെ പ്രാധമികധര്‍മം. അതും ഏറ്റവും നല്ലതായി വില്‍ക്കപ്പെടാന്‍ ശ്രദ്ധിയ്ക്കപ്പെടുന്ന

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി

ചായക്കോപ്പ

ഇതു നിങ്ങളു വിചാരിക്കുന്നതുപോലെ ഒരു വലിയ കഥയൊന്നുമല്ല. എന്റെ മൂന്നാമത്തെ ചായക്കോപ്പയും ഓഫീസില്‍ നിന്ന് കാണാതായപ്പോള്‍ (അടിച്ചു മാറ്റപ്പെട്ടപ്പോള്‍) ഞാന്‍ വാങ്ങിയ മഞ്ഞക്കോപ്പ പെയിന്റടിച്ച് വൃത്തികേടാക്കിയതാണ് നിങ്ങള്‍ കാണുന്നത്. അങ്ങിനെയെങ്കിലും ഇത് അടിച്ചുമാറ്റപ്പെടാതിരിക്കട്ടേ!!!

ഞാന്‍‌ ഒരു പത്രക്കാരനല്ല, പത്രധര്‍‌മ്മം എനിക്കറിയില്ലാ...

ഈ ചിത്രങ്ങള്‍ എന്റെ മനസ്സിലുണ്ട്, കുറെ നാളുകളായി. അവക്കെന്റെ ഉറക്കം കളയാനായിട്ടില്ലെങ്കിലും ഒരസ്വസ്ഥത എന്നിലുണ്ടാക്കാന്‍ അവയ്ക്കു കഴിഞ്ഞു എന്നത് അസത്യമാകില്ല. ഈ അസ്വസ്ഥത ഭയമോ, അനുബന്ധ വികാരങ്ങളോ ഉളവാക്കുന്നതല്ലാ, മറിച്ച്‍ അവയുടെ ശരി തെറ്റുകളെക്കുറിച്ചാണ് എന്റെ വിചാരങ്ങള്‍. ചാനലുകളില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍, പരിപാടികള്‍ എന്നിവയാണ് ഈ ചിന്തകള്‍ക്കാധാരം. വിവിധ ചാനലുകള്‍ ഈയിടെയായി അവരുടെ ‘സര്‍ഗ്ഗാത്ത്മകത’ വെളിവാക്കുന്നത് ഏറ്റവും പച്ചയായി വാര്‍ത്തകള്‍ ചിത്രീകരിച്ചുകൊണ്ടാണ്. ഞാന്‍ ഒരു പത്രക്കാരനല്ലാ, പത്രധര്‍മ്മം എനിക്കറിയില്ലാ, എന്നാലും വായനയുടെയും കാഴ്ചയുടെയും അതിര്‍വരമ്പുകള്‍ ഇതു സംബന്ധിച്ച് നമ്മള്‍ നിശ്ചയിരുന്നത് മാറുന്നുവോ എന്നെനിക്ക് സംശയം. ഇതിനെക്കുറിച്ച് ഞാന്‍ നടത്തിയ വായനയില്‍ ലോകര്‍ മുഴുവന്‍ ഇങ്ങിനെ പലവിധത്തിലുള്ള അടിച്ചേല്‍പ്പിക്കലുകളില്‍ അസ്വസ്ഥരാണെന്ന് എഴുതപ്പെട്ട് കണ്ടു. 1. മൃതദേഹങ്ങള്‍: അപമൃത്യുവിനിരയായവരെയാണ് ചാനലുകള്‍ക്കേറെയിഷ്ടം. അറ്റുപോയ കാലുകള്‍, ഒടിഞ്ഞു നുറുങ്ങിയ കൈകാലുകള്‍, കഴുത്തറ്റ ദേഹം, മീനും മറ്റു ജലജീവികളും തിന്ന് വികൃതമാക്കിയ മുഖം, വെള്ളം കുടിച്ച് വയറു വീര്‍ത്ത
ഇത് NDTV വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത്: ഭാരതത്തില്‍ സാധാരണക്കാരന് ചികിത്സ അപ്രാപ്യമാവുന്നുവോ?. ഇത് വേദനയുണ്ടാക്കുന്ന ഒരു സത്യമാണ്, എന്താണെന്നു ചോദിച്ചാല്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും പൌരന്മാര്‍ ആരോഗ്യമന്ത്രാലയം വഴിയോ ഇന്‍ഷുറന്‍സ് കമ്പനീകള്‍ വഴിയോ ചികിത്സക്ക് ഇന്ത്യയിലേക്ക് കയറ്റിയയക്കപ്പെടുമ്പോള്‍ ദാരിദ്ര്യരേഖയ്ക്കു താഴേയുള്ള ശരാശരി ഭാരതീയന്‍ ചികിത്സ കിട്ടാതെ ആശുപത്രി മതിലുകള്‍ക്ക് പുറത്ത് മരിച്ചു വീഴുന്നു. ഇതു വായിക്കുന്നവരില്‍ ഒരാള്‍ പോലും ഗവര്‍മ്മെന്റ് ആശുപത്രികളില്‍ ചികിത്സിക്കപ്പെടാന്‍ പോയിക്കാണില്ല; നാം മലയാളികള്‍ ലോകത്തിന് തന്നെ അത്ഭുതമാണ്,മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ശരാശരി മലയാളിയുടെ ആരോഗ്യം വളരെ മെച്ചപ്പെട്ടതാണ്. ഈ 3 കോടി വരൂന്ന ജനത്തെ ഗവര്‍മ്മെന്റെങ്ങിനെ സേവിക്കുന്നു? തെറ്റി, സ്വകാര്യമേഖല യാണ് നമ്മളെ സേവിക്കുന്നത്. കൃസ്ത്യന്‍ മിഷണറിമാര്‍ ചെയ്ത / ചെയ്യുന്ന സേവനം അവിടെയാണ് നാം മനസ്സിലാക്കേണ്ടത്. എന്താണ് നമ്മുടെ പാളിച്ചകള്‍? 1950ല്‍ 120 ലക്ഷം ജനങ്ങളുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് അതിന്റെ ഇരട്ടിയിലേറെ ജനങ്ങളുണ്ട്. 1950 ല്‍ പാവപ്പെട്ടവന് ലഭിച്ച ആരോഗ്യപാലനം 2001 ആയപ്പോഴേക്കും

അംബിയുടെ പോസ്റ്റില്‍ ഇട്ട കമന്റ്.

വളരെ നന്നായി പറഞ്ഞിരിക്കുന്നു, കേരളത്തിലെ പൊതുജനാരോഗ്യത്തിന്റ്റെ കാര്യം. അംബിയുടെ പോസ്റ്റ് ഇവിടെ .ഇതു മുഴുവന്‍ എഴുതിവെച്ചപ്പോള്‍ തോന്നി, കാണിച്ചത് തോന്ന്യാസമായെന്ന്. ഇത്രേം വലിയൊരു കമന്റ് വേണ്ടായിരുന്നു. തത് വിഷയത്തില്‍ ഞാന്‍ തോന്ന്യസിച്ചത്..... വളരെ നന്നായി. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട, ഇനിയും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എങ്ങിനെ ഈ വിഷയങ്ങള്‍ ജനങ്ങളിലേത്തിക്കും, ജനപ്രതിനിധികളിലെത്തിക്കും?ഗവര്‍മ്മെന്റിലെത്തിക്കും? സംഘടനാശക്തി ഒന്നുകോണ്ടു തന്നെ...അംബി പറഞ്ഞതുപോലെ പേ റിവിഷിന്‍ മാത്രം സംഘടനാ അജണ്ടയില്‍ ഒതുക്കുന്ന സംഘടനകള്‍ ഉള്ളപ്പോള്‍, അതു സാധ്യമല്ലാതാകുന്നു. പിന്നെയുള്ളൊരു വഴി വിദ്യാഭ്യാസം ആകുന്നു. ബോധവല്‍ക്കരണം, ജനങ്ങളിലേക്ക് എത്രയും വേഗം എത്തിക്കുക.അംബിയെപ്പൊലെയുള്ളവരുടെ ലേഖനങ്ങള്‍ പത്രമാധ്യമങ്ങളില്‍ വരണം, allied medical profession എന്താണെന്നു ജനങ്ങള്‍ മനസ്സിലാക്കണം. ഒരു ഗവര്‍ണ്ണറെ മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയി കൊന്നവരാണു നമ്മള്‍, എന്നാലും പഠിക്കുകയില്ല.എവിടെയാണു നമ്മള്‍ക്ക് തെറ്റ് പറ്റിയത്?ഒരളവു വരെ സമാന്തര ഗവര്‍മ്മെന്റ് ആശുപത്രികള്‍ നടത്തുന്ന ക്രിസ്തീയ സ്ഥാപനങ്ങളെ പഴി പറയേണ്ടീ വര

എന്റെ ആദ്യത്തെ ഭാര്യ...

ഇന്നലെ ജോലി കഴിഞ്ഞുവന്നയുടനെ ലാപ്ടോപ് എടുത്ത് മടിയില്‍ വെച്ച് മെയില്‍ ചെക്കു ചെയ്യുകയായിരുന്നു. വാതില്‍ തുറന്ന ശബ്ദം കേട്ട് തനയന്‍, വന്നതാര് എന്നു തിരക്കാന്‍ ലിവിങ്‌റൂമില്‍ അമ്മയുടെ അരികില്‍ നിന്ന്, മുട്ടുകാലിലിഴഞ്ഞ് ഹാളിലേക്ക് വന്നു, കൂടെ മാതാശ്രീയും. അവിടെ ആരെയും കാണാതായപ്പോള്‍ വച്ചു പിടിച്ചു സ്റ്റ്ഡിറുമിലേക്ക്. എന്നെക്കണ്ട വഴി എണീറ്റിരുന്നൊരു ചാട്ടം, അത് എന്നെ എടുത്ത്കൊള്ളൂ എന്നുള്ളതിന്റെ സൂചനയാണ്. അപ്പോഴാണ് വാമഭാഗത്തിന്റെ കമന്റ്, ‘ഉണ്ണ്യേ, അച്ഛന്‍ ആദ്യഭാര്യേട കൂടെയാണെടാ, വെറുതെ വിടണ്ടാ’(കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഈ ലാപ്റ്റൊപ് അവള്‍ക്ക് എന്റെ ആദ്യഭാര്യയാണ്). എന്നിട്ട് എന്നോട്, യുദ്ധത്തിനിറങ്ങുന്നതിന് മുമ്പ് തിട്ടൂരം വായിക്കുന്നതുപോലെ, ‘ഇന്ന് ഞങ്ങള് ശരിയാക്കിത്തരാം’ എന്നൊരു ഭീഷണീം. പ്രതിപക്ഷ ബഹുമാനം എനിക്കിഷ്ടപ്പെട്ടു, ധര്‍മയുദ്ധമായിരിക്കുമല്ലോ, പറഞ്ഞിട്ടാണല്ലോ തല്ലാന്‍ പോകുന്നത്... കേട്ട പാതി, കേള്‍ക്കാത്ത പാതി, തനയന്‍ തന്റെ ഭൂതഗണങ്ങളായ ടെഡി ബെയര്‍ വേതാളം, പീക് അ പൂ ഡോഗ് ഭൈരവന്‍, സ്കൂബിഡൂ ഭൈരവന്‍, ആല്‍‌ഫി ഡോള്‍ കാളി തുടങ്ങിയവരുമായി അണിനിരന്ന് കഴിഞ്ഞു. പിന്നെ യുദ്ധമുറയില്‍ അണികള്‍ക്

കത്തീം മുള്ളും സായിപ്പും

പണ്ടൊരിക്കല്‍, എന്നു പറഞ്ഞാല്‍ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നു ചെത്താന്‍ കിട്ടിയ ചാന്‍സൊന്നും കളയാതെ, കയ്യില്‍ അഞ്ചുറുപ്പേന്റെ കാശില്ലെങ്കിലും, കടം വാങ്ങിച്ചെങ്കിലും അടിച്ചു പൊളിച്ചു നടക്കാന്‍ ശ്രമിക്കുന്ന.., ന്ന്‌ച്ചാല്‍, ഞാന്‍ കാളീജില്‍ പഠിക്കുംമ്പൊ... വായീനോക്കി നടന്നു തളരുമ്പോള്‍ ഏതെങ്കിലും ജ്വല്ലറിയില്‍ കയറി, മാല മാറ്റാനെന്ന ഭാവേന A/C യില്‍ കുറേ നേരമിരുന്ന നേരം, അവരു തരുന്ന ജൂസും കുടിച്ചു, ഒന്നും ഇഷ്ടമായില്ലെന്നും പറഞ്ചു കൂളായി ഇറങ്ങി പോന്നിരുന്ന സുന്ദര സുരഭില കാലം. എറണാകുളം മരീന്‍‌ഡ്രൈവില്‍, അന്ന് ഇന്നത്തെപ്പോലെ ചോന്ന പെയിന്റടിച്ച കസേരയൊന്നുമില്ല, പാലത്തിന്റെ രണ്ടു വശവും വെളക്കുംകാലുകളും പിന്നെ ദാരിദ്ര്യം പിടിച്ച കൊറെ മരങ്ങളും മാത്രം. ക്രിത്യം 5.15 എന്നൊരു സമയമുണ്ടെങ്കില്‍, പാലത്തിന്റവിടന്ന് നാലാമത്തെ വിളക്കുംകാലിന്റെ കീഴില്‍ രജിസ്റ്റ്രില്‍ ഒപ്പിട്ട ശേഷം കപ്പലണ്ടീം കൊറിച്ചു ഞങ്ങളിരിപ്പുണ്ടാവും, രാത്രി എട്ടര വരെ. ചര്‍ച്ച, ലോക കാര്യങ്ങള്‍. ലോകത്തിനിന്നു കാണുന്ന പോലത്ര പരപ്പും വിസ്താരോന്നും അന്നില്ല, മൂന്നോ നാലോ പെണ്‍പിള്ളേരും കാളീജും ഈ കാണുന്ന മറീന്‍ ഡ്രൈവും മാത്രം. പ