ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍. നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് വിചാരിയ്ക്കുന്നു. കുറച്ച് നാള്‍ മുന്‍പ് ഒരു ബ്ലോഗര്‍ ഈ ക്ഷേത്രത്തിന്റെ ചരിത്രം വിശദമായി എഴുതിയിരുന്നു. അത് കിട്ടിയാല്‍ ഇവിടെ ലിങ്ക് ചെയ്യാം. ശ്രീ മൂകാംബിക ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഉത്സവമായിരുന്നു ഇത്. തൃശൂര്‍ ഭാഗത്ത് കാണാത്ത ചില പ്രതേകതകള്‍ ഇവിടെ കണ്ടിരുന്നു. ഒരു കാര്യം കൂട്ടിചേര്‍ക്കട്ടെ, പതിനാല് ആനകളുള്ള മംഗലാംകുന്ന് ആനത്തറവാട് ഈ ക്ഷേത്രത്തില്‍ നിന്ന് ഒന്നൊ രണ്ടൊ കി.മി അകലെയാണ്. മംഗലാംകുന്ന് കര്‍ണ്ണനെ അറിയാത്ത ആനപ്രേമികളില്ല. ഇ ഫൊര്‍ എലിഫെന്റ് എന്ന പ്രോഗ്രാം കൈരളിയില്‍ കണ്ടവര്‍ കര്‍ണ്ണനെ പ്രത്യേകം ശ്രദ്ധിച്ചുകാണും. നൂറോളം ചവിട്ട്പടികള്‍ കാണണം താഴോട്ട്. ആനകള്‍ ഇത്രയും പടികള്‍ ഇറങ്ങിയാണ് ഇവിടെയെത്തുന്നത്. കുതിരകളെയും കാളകളെയും മരത്തിലുണ്ടാക്കി അത് ചുമന്ന് ക്ഷേത്രത്തില്‍ കൊണ്ടു വരുന്നതും ഒരു ആചാരമാണ്. രാത്രിയിലെ കാളവേലയ്ക്ക് കൊഴുപ്പ് കൂടും. കണ്ണടയ്ക്കുകയും ചെവിയാട്ടുകയും ചെയ്യുന്ന കാളകള്‍ ഒരു കാഴ്ച തന്നെയാണ്. ഈ ചിത്രങ്ങള്‍ സംയോജിപ്പിച്ചത്

പരിയാനം‌പറ്റ ക്ഷേത്രത്തിലെ ഉത്സവദൃശ്യങ്ങള്‍

മുഖമെഴുത്ത്- പരിയാനം‌പറ്റ ക്ഷേത്രത്തിലെ ഉത്സവദൃശ്യങ്ങള്‍ ഈ ചിത്രങ്ങള്‍ 2008 ലെ ഉത്സവത്തിന്റേതാണ്. കുംഭം 1-6 വരെയാണ് അടുത്ത വര്‍ഷത്തെ ഉത്സവമെന്ന് തോന്നുന്നു. എന്നെ ആകര്‍ഷിച്ചത് ഗ്രാമീണതയും കല്ര്പ്പില്ലാത്ത സ്നേഹവും കൊണ്ട് വീര്‍പ്പുമുട്ടിയ്ക്കുന്ന നാട്ടൂകാരാണ്. ക്ഷേത്രം വളരെയധികം പ്രശസ്തമാണ്, സിനിമകളിലൂടെയും അല്ലാതെയും. മുഖമെഴുതിയ വേഷങ്ങള്‍ അറിയപ്പെടുന്നത്, പ്രാചീനകലാരൂപമെന്നാണ്. ദേവാസുരയുദ്ധമെന്ന പേരില്‍ ഒരു നടനമായിരുന്നു അവിടെ കണ്ടത്. മൂന്ന് ദേവീ വേഷങ്ങളും മൂന്ന് അസുരവേഷങ്ങളും. വിശദമായി മറ്റൊരിയ്ക്കല്‍ എഴുതാം..

അമേരിക്കയിലെ വേശ്യകളും, മാര്‍പാപ്പയും, അച്യുതാനന്ദനും

അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് കത്തോലിക്കാസഭയ്ക്ക് അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉള്ള സമയം; പോപ്പ് ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പത്രപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഒത്തുകൂടി. പാപ്പ വിമാനത്തില്‍ നിന്നിറങ്ങി പത്രക്കാരുടെ അടുത്തു വന്നപ്പോള്‍ ആദ്യത്തെ ചോദ്യം, അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് പാപ്പയുടെ അഭിപ്രായമെന്താണെന്നായിരുന്നു. ‘അമേരിക്കയില്‍ വേശ്യകളുണ്ടോ‘ എന്ന അതിശയോക്തി കലര്‍ന്ന ഒരു ചോദ്യമായിരുന്നു പാപ്പ തിരിച്ച് ചോദിച്ചത്. എന്നാല്‍ പിറ്റേ ദിവസത്തെ പത്രങ്ങള്‍ എഴുതിയത് ഇങ്ങിനെ. വിമാനമിറങ്ങി പാപ്പ ആദ്യം ചോദിച്ചത് അമേരിയ്ക്കയില്‍ വേശ്യകളുണ്ടോ എന്ന്? പാപ്പയുടെ സദാചാരത്തിനെ വരെ കത്തിവയ്ക്കുന്ന തരത്തിലുള്ള പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ് മുകളില്‍ കണ്ടത്. (ഇത് ഒരു കഥ മാത്രമാണെന്ന് ഞാന്‍ കരുതുന്നു). മുഖ്യമന്തി അച്യുതാനന്ദനെതിരെയുണ്ടായ ആരോപണങ്ങളും മേജര്‍ ഉണ്ണീകൃഷ്ണന്റെ അച്ഛന്‍ നടത്തിയ പത്രസമ്മേളനത്തോടെ പൊളിഞ്ഞുപോയിരിക്കുന്നു. കുടുംബസുഹൃത്ത് അദ്ദേഹത്തിനുവേണ്ടി സംസാരിയ്ക്കുന്നു. ഭാരതത്തിന്റെ അഭിമാനമായ സന്ദീപിന്റെ കുടുംബത്തെ ഇത്തരമൊരു ആരോപണത്തിലേയ്ക്ക്

മുംബൈ ആക്രമണം, പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍

ഇന്നലെ രാത്രിയോടെ ഭീകരരെ മുഴുവനോടെ തുരത്തിയെന്ന വാര്‍ത്ത ബര്‍ക്ക ദത്ത് അറിയിച്ചതോടെയാണ് ഞാന്‍ ഉറങ്ങിയത്. അതുവരെ പാതിമയക്കത്തിലും പകുതി ജോലിയിലുമായി ഞാന് ടി.വി യുടെ മുന്നില്‍ ത്തന്നെയായിരുന്നു. ആദ്യമേ, ഭാരതീയര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിച്ച എല്ലാ രാജ്യസ്നേഹികളേയും സ്മരിച്ചുകൊള്ളട്ടെ... എല്ലാ ടി.വി ചാനലുകളും ഇപ്പോള്‍ ഇന്ത്യയുടെ ഭാവി പരിപാടികളേയും പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യ നിസംഗരുടെ ഒരു കൂട്ടമാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണങ്ങള്‍ മറക്കാനും തീവ്രവാദികള്‍ക്ക് മാപ്പുകൊടുക്കുവാനും നമുക്ക് കഴിഞ്ഞേയ്ക്കും. പക്ഷേ, രണ്ടു ദിവസം ഉറക്കമിളച്ച് ഞാന്‍ കണ്ട ലൈവ് യുദ്ധം എന്നെ ഭീതിപ്പെടുത്തുന്നത് ക്യാമറക്കണ്ണൂകള്‍ കാണിച്ചുതന്ന ചില രഹസ്യങ്ങള്‍ കണ്ടിട്ടാണ്. താജ് എന്നാല്‍ ഇന്ത്യയാണെന്നും, താജിനേറ്റ ആക്രമണം സ്വന്തം വീടിനാണെന്നും കരുതുന്ന ഒട്ടനവധി പേരെ ചാനലുകള്‍ കാണിച്ചുതന്നു. അവരെല്ലാം താജില്‍നിന്നും ഭക്ഷണം കഴിയ്ക്കുകയും മാസത്തിലൊരിയ്ക്കലെങ്കിലും താജ് സന്ദര്‍ശിയ്ക്കുന്നവരും ആയിരുന്നു. താജെന്നല്ല, ഒരു തട്ടൂകടയില്‍ പോയി രണ്ടുനേരം വയറുനിറയെ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്തവനു പ

മലയാളി എന്തെ ഇങ്ങിനെ? ( വീഡിയോ)

മലയാളിയുടെ പ്രിയപ്പെട്ട നടന്‍ ഈ കൃത്യത്തിന്‍ മുതിരണമെങ്കില്‍ എന്തു മാത്രം അസഹനീയമായിരിയ്ക്കണം ഈ മലയാളിയുടെ പ്രവൃത്തി. മോഹന്‍ലാല്‍ പ്രകോപിതനായത് ലണ്ടനില്‍ വെച്ച്. മോഹന്‍ലാലിനെപ്പോലെ മഹാനായ ഒരു കലാകാരന്‍ ഇവിടെ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട സാമാന്യമര്യാദകള്‍ പോലും സംഘാട്റ്റകര്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. മോഹന്‍ലാലും ശ്രദ്ധ വെയ്ക്കണമായിരുന്നു, തന്റെ ഇമേജ് തകരാത്ത രീതിയില്‍ പരിപാടി ആസൂത്രണം ചെയ്യാന്‍... ഇപ്പോള്‍ കിട്ടിയത്: പൊതുസ്ഥലത്ത് കൂട്ടം ചേര്‍ന്ന് മൂത്രം ഒഴിച്ചത്, കസേരകള്‍ തല്ലിപ്പൊളിച്ചത്, റ്റൊയിലെറ്റ് വൃത്തികേടാക്കിയത്, തുടങ്ങി വ്യ്ത്യസ്ത കാരണങ്ങളാല്‍ ഇനി മുതല്‍ മലയാളികള്‍ക്ക് ഓണം ആഘോഷിയ്ക്കാന്‍ സ്ഥലം കൊടുക്കേണ്ടെന്ന് കൌണ്‍സില്‍ തീരുമാനിച്ചു.

എന്തെ മലയാളി ഇങ്ങിനെ?

ഈയിടെ മോഹന്‍ലാല്‍ നടത്തിയ യുറോപ്യന്‍ പര്യടനത്തിന്റെ ചില ദൃശ്യങ്ങള്‍ ആണെന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. അയര്‍ലാന്റിലെ താല എന്ന സ്ഥലത്ത് ഒരു‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടത്തിയ പരിപാടി, വളരെ മോശമായി സംവിധാനം ചെയ്ത ശബ്ദക്രമീകരണങ്ങള്‍ കാരണം ആദ്യാവസാനം ബോറായിരുന്നു. മോഹന്‍ലാലിനെപ്പോലെ പ്രശസ്തനായ ഒരു നടനെ അപമാനിയ്ക്കുന്നതിന്‍ തുല്യമായിപ്പോയി ഈ പരിപാടി. അതല്ല എന്റെ പ്രശ്നം. പരിപാടി തുടങ്ങിയപ്പോള്‍ തന്നെ കുറെപ്പേര്‍ ഉഡാന്‍സ് തുടങ്ങി. ഒരു മലയാളി ചേട്ടന്‍, കോട്ടും സൂട്ടുമിട്ട് ഉഡാന്‍സുകാരോട് ചെന്ന് സീറ്റിലിരിയ്ക്കാന്‍ പറഞ്ഞു. പോയിപ്പണി നോക്കാന്‍ പറഞ്ഞു പിള്ളേര്‍. അപ്പോള്‍ ചേട്ടന്‍ പോയി വെളുത്ത തൊലിയുള്ള (സായിപ്പന്‍) സെക്യൂരിറ്റിയെ കൊണ്ടുവന്നു. അയാളെ ദൂരെക്കണ്ടതും ഉഡാന്‍സുകാര്‍ തിരികെ സീറ്റിലേയ്ക്ക്. എന്റെ പ്രശ്നം ഒന്ന്. അഭിമാനക്ഷതം. മലയാളിയായ ഒരു പ്രോഗ്രാം കോര്‍ഡിനേറ്ററെ അനുസരിയ്ക്കാത്ത മലയാളിപ്പയ്യന്മാര്‍ ഒരു സായിപ്പന്‍ വരുന്നത് കണ്ടപ്പഴേ പേടിച്ച് സീറ്റീക്കേറിയിരുന്നു. എനിയ്ക്ക് തോന്നിയത് പുച്ഛം ലജ്ജ എന്നിവയുടെ ഒരു സമ്മിശ്ര വികാരം. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുമെന്ന് പറഞ്ഞതിന്റെ ഒരു

ഹല്ലോവീന്‍

എല്ലാവര്‍ക്കും ഹാലോവീന്‍ ആശംസകള്‍!

മാനെ, പുള്ളിമാനെ, ആരോടും പറയരുതീ കഥ

പതിവുപോലെ ഒരു ബോറ് ദിനം, പക്ഷെ, കുറെ നാളായി കരുതുന്നു, കാട്ടില്‍ പോയി മാനിന്റെ കുറച്ച് ചിത്രങ്ങള്‍ എടുക്കണമെന്ന്. ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഞാനായിരിയ്ക്കുമെന്ന് ഭാര്യയുടെ അരികെ വീമ്പ് പറയുമ്പോള്‍ അവള്‍ പറയാറുള്ളതാണ്, ഈ പാറ്റേനേം, തവളയെയും പോട്ടം പിടിയ്ക്കുന്ന പോലെയല്ല ഇതെന്ന്. (എന്നെക്കണ്ട് വാലും പൊക്കിയോടുന്ന കാട്ടുകോഴി(ഫെസന്റ്റ്) മയിലിനെപ്പോലെ നല്ല ഭംഗിയാണ്). ഓരോ പൊല്ലാപ്പേ, ആണുങ്ങല്‍ക്കീ വാശിയും വൈരാഗ്യബുദ്ധീം ഉണ്ടാക്കിക്കൊടുക്കുന്നതിവരാ... വെറുതെയിരുന്ന എന്നെപ്പിടിച്ച് വാശി കേറ്റി കാട്ടീക്കയറ്റി. ഇവിടെയിരുന്ന് ചിപ്സും തിന്ന് ബ്ലോഗ് വായിച്ചിരിക്കേണ്ട ഞാനാ... പണ്ടൊരു ഭീമന്‍ ഇതേ പോലെ വലിയാളു ചമഞ്ഞത് ഇത്തരുണത്തില്‍ സ്മരാമി. എന്തായാലും, പുട്ട്കുറ്റീം(70-300 സൂം ലെന്‍സിനെ ഭാര്യ വിളിയ്ക്കുന്ന പേര്) ചൂട്ട് കറ്റേം ആയി കാട് കയറി. കാടെന്ന് പറയുമ്പോള്‍ കാട് തന്നെ. സംരക്ഷിത വനം. അതിനകത്ത് 2ഓ മൂന്നോ തരം മാനുകള്‍, വിവിധതരം അണ്ണാന്‍, പക്ഷികള്‍, കുറുക്കന്മാര്‍ അങ്ങിനെ പല ജാതി ജന്തു ജീവജാലങ്ങളും കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു. പലപ്പോഴായി പോട്ടം പിടിയ്ക്കുന്ന ചില കൂട്ടുകാര്‍ അവിടെപ്പോയി ന

എട്ടു വ്വയസ്സുകാരിയെ ദുരുപയോഗം ചെയ്തെന്ന

എട്ടുവയസ്സുകാരിയെ ദുരുപയോഗം ചെയ്തെന്ന വാര്‍ത്ത ദീപികയില്‍ കണ്ടാണ് പോയി നോക്കിയത്. മനസ്സില്‍ ബാലവേല ചെയ്യിപ്പിച്ചെന്നോ മറ്റോ ആയിരിയ്ക്കും ലേഖകന്‍ നിരൂപിച്ചെന്നേ കരുതിയുള്ളൂ. ചെന്നപ്പോഴല്ലെ കഥ; പീഡനമാണ് സംഭവം. ലൈംഗികപീഡനം. പക്ഷെ, എന്താണീ ദുരുപയോഗം. ചീത്തയായ രീതിയുള്ള ഉപയോഗം ആണെന്നാണ് എന്റെ വിശ്വാസം. ദീപികയ്ക്ക് എങ്ങിനെയെന്നറിയില്ല. അങ്ങിനെയെങ്കില്‍ എന്താണീ വാര്‍ത്ത പറയുന്നത്? എട്ടുവയസ്സുകാരിയെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നോ? ശരിയായ രീതിയില്‍ പീഡിപ്പിച്ചില്ലെന്നോ? ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും വായിയ്ക്കുകയും നോക്കി പഠിയ്ക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഇങ്ങിനെ തോന്ന്യാസം കാണിയ്ക്കാമോ? മലയാളം നന്നായി പ്രയോഗിയ്ക്കാനറിയാവുന്ന ബൂലോഗവാസികള്‍ ഈ തോന്ന്യാസിയുടെ സംശയങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു. എവിടേയ്ക്കാണ് നീ എന്റെ മലയാളമേ????? മലയാളിയുടെ ലൈംഗിക അരാജകത്വത്തിനെതിരെ, ദീപികയുടെ ‘ദുരുപയോഗത്തിനെതിരെ’ പ്രതിഷേധിച്ചുകൊണ്ട്........

വിഷക്കണ്ടന്‍

ഇത് വിഷക്കണ്ടന്‍ തെയ്യം. തെയ്യം എന്ന് വിളിയ്ക്കാമോ എന്നെനിയ്ക്കറിയില്ല. ശ്രീകൃഷ്ണപുരം പനയമ്പറ്റ ദേവീ ക്ഷേത്രത്തില്‍ ഈ വര്‍ഷം നിരന്ന തെയ്യങ്ങളില്‍ ഒന്ന്. ഈ വേഷങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ ദയവായി എഴുതുക.

ഇലകള്‍ പച്ച...

നീണ്ട് നിവര്‍ന്നങ്ങനെ...

ആനയിറക്കം

ശ്രീ പനയമ്പറ്റ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിയ്ക്കാന്‍ കൊണ്ടുവരുന്ന കൊമ്പന്‍.

അമ്മയുടെ വേദന

ഒരു പത്തുമുപ്പത് വര്‍ഷം മുന്‍പൊരു കര്‍ക്കിടകത്തില്‍ കുറച്ച് തവളക്കുട്ടികള്‍ കളിയ്കാനിറങ്ങി. മഴ നനയേണ്ടേന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ.. പുറത്തുള്ള കുളിമുറിയുടെ പുറകില്‍ ഒളിച്ച് കളിയ്ക്കുന്നതിനിടെ ഒരു കുരുത്തം കെട്ട ചെക്കന്‍, വന്ന് കുട്ടിത്തവളകളെ പിടിച്ച് കുപ്പിയിലാക്കി. അന്നത്തെ അവന്റെ തവള കളക്ഷന്‍ വളരെയധികമായിരുന്നു. കാരണം, പറഞ്ഞാല്‍ കേക്കാത്ത കുരുത്തം കെട്ട, ചൊല്ലുവിളിയില്ലാത്ത കുറെ തവളക്കുട്ടികള്‍ മഴയത്ത് കളിയ്ക്കാനിറങ്ങിയത് കൊണ്ട്. കുരുത്തം കെട്ട ചെക്കന്‍, ഒരു മഞ്ഞത്തവളക്കുട്ടിയെ കാലില്‍ത്തൂക്കിയെടുത്ത് കറക്കി മുകളിലേയ്ക്കെറിഞ്ഞു. പാതി ജീവന്‍ പോയ തവളക്കുട്ടിയെ പെറുക്കിയെടുത്ത് പഴയൊരു മോരുംകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ടു. പിന്നെ, കുപ്പി മറന്ന് വെച്ച് ചെക്കന്‍ ഗോട്ടി കളിയ്ക്കാന്‍ പോയി. അപ്പോഴെല്ലാം പാതി ജീവന്‍ പോയ മഞ്ഞത്തവളയും ജീവന്‍ പോകാത്ത ബാക്കി കുട്ടിത്തവളകളും ശ്വാസം കിട്ടാന്‍ പാടുപെട്ട് കുപ്പിയില്‍ പരാക്രമം കാണിച്ചു, കരഞ്ഞ് കാറി അമ്മയെ വിളിച്ചു. വൈകുന്നേരം വന്ന അച്ഛനെക്കാണിയ്ക്കാന്‍ ചെക്കന്‍ തവളക്കുട്ടികളെ കൊണ്ടുവന്നു. അന്നത്തെ വീര സാഹസിക തവളപിടുത്തം, കുപ്പിയിലടച

മേരെ ഘര്‍‌ ആയി എക്.......

മഴ തോര്‍ന്ന ഇന്നലെ വീണ്ടും തോട്ടത്തിലിറങ്ങി. ശ്രീമതി നട്ടു പിടിപ്പിച്ച എല്ലാ ചെടികളും, പൂവുകളും ഏതാണ്ട് കൊഴിയാറായി നില്‍ക്കുകയാണ്. അതോരോന്ന് നോക്കി നടക്കുന്നതിനിടയില്‍ പുതിയ കുറെ പ്രാണികളെ കണ്ടു. അവയെയെല്ലാം ക്യാമറയില്‍ ഒപ്പിയെടുത്ത്, നടക്കുമ്പോള്‍ അതാ എന്റ്റെ മുന്നില്‍........... ഓര്‍മകളെ കുറെ വര്‍ഷങ്ങള്‍ പിറകിലേയ്ക്ക്. മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെയുണ്ടായിരുന്ന ചുവപ്പ് നിറത്തില്‍ കറുത്ത പുള്ളീകളുള്ള ‘ലേഡി ബഗ്’. ഇതിന്റെ പകുതി വലിപ്പമേ വരൂ, എങ്കിലും കുറെയധികം ഉണ്ടായിരുന്നു. പ്രാണികളുടെ ചിത്രങ്ങള്‍ പിടിയ്ക്കുന്ന ഒട്ടു മിക്ക എല്ലാവരുടെയും സ്നേഹഭാജനമാണീ അരുമ. ചുവപ്പിന്റെയും മഞ്ഞയുടെയും പല ഷെയ്ഡുകളില്‍ ഇവയെ കാണാന്‍ കഴിയും. പച്ചനിറത്തിലുള്ളാ ഇലകളില്‍ ഇരിയ്ക്കുമ്പോള്‍ ഇവയുടെ ഭംഗി കാണേണ്ടത് തന്നെയാണ്. മാക്രോ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ മിയ്ക്കവാറും ഈ പ്രാണികള്‍ തന്നെയായിരിയ്ക്കും വിജയികള്‍. ഓര്‍മകളില്‍ നിന്ന് തിരിച്ചിങ്ങ് പോന്നു, പിന്നെ ഒന്നും നോക്കാതെ, ഈ സുന്ദരിക്കോതയുടെ (അത് ഞാനങ്ങ് തീരുമാനിച്ചു) പല പോസുകള്‍... ഒരു എതിര്‍പ്പും കാണിയ്ക്കാതെ മുഴുവന്‍ നേരവും സഹകരിച്ച്, വെയില്‍ കാഞ്ഞ്, അതങ

ആപ്പിള്‍‌ തിന്ന കൊതിയന്മാര്‍

കുറെ നാളുകളുടെ കാത്തിരിപ്പിനുശേഷം വീട്ടിലെ ആപ്പിള്‍ മരം പൂവിട്ടു, കായാ‍യി. നാട്ടുകാരെയും, അയല്‍ക്കാരെയും സുഹൃത്തുക്കളെയും ഈ സന്തോഷവര്‍ത്തമാനം വിളിച്ചറിയിക്കുകയും ചെയ്തു. ഓരോന്ന് തിന്നാന്‍ ആഗസ്റ്റില്‍ വരാന്‍ ക്ഷണിയ്ക്കുകയും ചെയ്തപ്പോഴാണ് ഈ കൃഷീവലന്റെ മനസ്സ് കുളിര്‍ത്തത്. പറഞ്ഞ സമയം കൊണ്ട് ആഗസ്റ്റ് വരികയും ചെയ്തു. ഇതിനിടെ ആപ്പിള്‍ കൊണ്ട് വയ്ക്കാവുന്ന കിച്ചടി, പച്ചടി,തോരന്‍, അവിയല്‍ എന്നിവയെക്കുറിച്ച് വാമഭാഗവും, ആപ്പിള്‍കൊണ്ട് വാറ്റ്, വൈന്‍, ജൂസ് എന്നിവ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാനും ബൂലോകത്തില്‍ റിസര്‍ച്ച് ചെയ്തു. ഒന്നര വയസുകാരന്‍ തനയന്‍ ഇതിനിടെ എന്നും രണ്ടു നേരം ആപ്പിളിന്റെ വളര്‍ച്ച നേരിട്ട് ചെക്ക് ചെയ്ത് റിപ്പോര്‍ട്ട് ഉണ്ടാക്കി. അങ്ങിനെ സന്തോഷപൂര്‍വ്വം പോട്ടം പിടിച്ചും പോസ്റ്റ് ചെയ്തും ഞാന്‍ സംതൃപ്തിയടഞ്ഞു. ഒരു ദിവസം, മഴ പെയ്തതിനു ശേഷം ഒരു ആപ്പിള്‍ വീഴാന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോയി അവനെ പൊട്ടിച്ചെടുത്ത് അവന്റെ കുറച്ച പോട്ടം പിടിച്ചു. അതിനടുത്ത് നിന്നിരുന്ന ആപ്പിളില്‍ ഒരു വിള്ളല്‍ കണ്ടത് അത്ര കാര്യമാ‍ക്കിയില്ല. പിറ്റെ ദിവസം സൂപ്പര്‍വിഷനുപോയ തനയന്‍ ആപ്പിള്‍ മരത്തിനരികെ വായുവില്‍

ചില ബോറ് പടങ്ങള്‍!

ഈ വേനല്‍ മുഴുവന്‍ മഴയില്‍ കുതിര്‍ന്ന് പോയി. വേനലവധിയെടുത്ത് കുറച്ച് കറങ്ങാമെന്ന് വിചാരിച്ചത് വെറുതെയായി. എന്നാല്‍ പിന്നെ കുറച്ച് പോട്ടം പിടിച്ച് എല്ലാവരെയും കുറച്ച് ബോറടിപ്പിക്കാം എന്ന് കരുതി. ഇതാ... നാട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണപ്പെട്ടിയുടെ മുകള്‍ഭാഗം. മകനെ സോപ്പിടാനുള്ള അഛ്ന്റെയും അമ്മയുടെയും നമ്പരുകളുടെ ഭാഗമായി വാങ്ങി വെച്ചിട്ടുള്ള ചില ഐറ്റംസ്. കാബേജ് തോരനാവുന്നതിന്‍ മുന്‍പ്... ബാക്കിയുള്ള എല്ലാ അലവലാതി പടങ്ങളും ഇവിടെ .

ഒരു ഐറിഷ് വാരാന്ത്യ ചിത്രങ്ങള്‍

കുറെ നാളുകള്‍ക്ക് ശേഷം ഒരു വാരാന്ത്യം ചിലവഴിയ്ക്കാന്‍ വീടും കുടുക്കയും പൂട്ടിയിറങ്ങി. അങ്ങിനെ ഗാല്‍‌വേ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത് മൂന്ന് ദിവസം. അവിടെ വളരെ ഭംഗിയുള്ള ഒരു ഭാഗമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് 200 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന ക്ലിഫ്സ് ഓഫ് മോഹര്‍. ഇത് (CO.CLARE ലാണ്). അവിടെ അടുത്താണ് match maker എന്ന സിനിമ എടുത്തത്. നല്ല ഒരു ചിത്രം, ഐറിഷ് ഗ്രാമാന്തരീക്ഷത്തെ അമേരിക്കന്‍ കണ്ണിലൂടെ കാണുന്ന ഒരു ചിത്രം. അവിടെ ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക (മോഹര്‍ ക്ലിഫ്). എന്റെ മറ്റു ചില ചിത്രങ്ങള്‍