ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

പ്രിയ മനോരമ സ്വ.ലേ

പത്രം വായിച്ച് ഓരൊരുത്തരുടെ നെഞ്ചത്ത് കേറുക എന്നത് ത്രിശ്ശൂക്കാരന്റെ ഒരു ഹോബിയാണെന്ന് വായനക്കാര്‍ തെറ്റിദ്ധരിയ്ക്കരുത്. വായിയ്ക്കുമ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതിവിടുകയാണ് എന്ന് മാത്രം. ഇത് പറയാതെ പോകാന്‍ പറ്റില്ല, അത്രയ്ക്കും വലിയ അബദ്ധപഞ്ചാംഗമാണ് മനോരമയുടെ സ്വ.ലേ ഇന്നത്തെ പത്രത്തിന്റെ (ഓണ്‍ലൈന്‍ എഡിഷന്‍) മുന്നില്‍കൊണ്ട് നിരത്തിയിരിയ്ക്കുന്നത്. ഇതാ ഇവിടെ പറഞ്ഞിയിയ്ക്കുന്നത് ജ്യോതിഷത്തില്‍ ആര്‍ത്തവവും ലൈംഗികതയും തമ്മിലുള്ള ബന്ധമാണ്. പതിനാറ് ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ലൈംഗികബന്ധത്തില്‍ നിന്ന് മാത്രമേ കുട്ടികള്‍ ഉണ്ടാകൂ എന്ന് ആധുനികശാസ്ത്രവും സമ്മതിയ്ക്കുന്നു എന്നാണ് കണ്ടുപിടുത്തം. ചില സത്യങ്ങള്‍: 1.1995 ല്‍ 221 സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തില്‍ ഓവുലേഷന് മുന്‍പും ഓവിലേഷനുമടക്കമുള്ള 6 ദിവസങ്ങളിലാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യത യെന്ന് കണ്ടെത്തി. ഓവുലേഷന്‍ നടക്കുന്ന ദിവസവും അതിനുമുന്‍പുള്ള ദിവസവും 33% സാധ്യതയും 5 ദിവസം മുന്‍പ് 10% സാധ്യതയുമാണ് ഉള്ളത്. ഓവുലേഷന്‍ കഴിഞ്ഞ ശേഷം ഗര്‍ഭധാരണത്തിന് സാധ്യത കുറവാണെന്ന് കൂടി ഈ പഠനം വെളിപ്പെടുത്തുന്നു. The new England Medical Journal ന്റെ Decembe

ഈ മരണങ്ങള്‍ നമ്മോട് പറയുന്നതെന്ത്?

മാത്രുഭൂമിയിലെ ഈ വാര്‍ത്ത , ചര്‍ച്ച ചെയ്ത് എങ്ങുമാകാത്ത ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകള്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ചതാണത്. രണ്ടും ഒരു പോലെ. ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനത്തില്‍ ഇരുന്ന് കുട നിവര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റിവീണ് തലയിടിച്ചതാണ് മരണകാരണം. സ്വാഭാവികമായും ഹെല്‍മറ്റ് ധരിച്ചിരിയ്ക്കാന്‍ സാധ്യതയില്ല(എന്ന് ഞാന്‍ കരുതുന്നു). വാഹനമോടിയ്ക്കുന്ന പല പുരുഷകേസരികളും ഹെല്‍മറ്റുപയോഗിയ്ക്കാറുണ്ടെങ്കിലും പുറകിലിരിയ്ക്കുന്ന സ്ത്രീകളും കുട്ടികളും ഹെല്‍മറ്റ് ഉപയോഗിച്ച് കാണാറില്ല. ഇതുപോലെ അപകടങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ മാത്രമേ പലരും ഗൌരവമായി ഈ വിഷയത്തെ കാണാറുള്ളൂ. വാഹനമോടിയ്ക്കുന്ന പുരുഷന്റെ അറിവില്ലായ്മയാണോ അതോ പുറകിലിരിയ്ക്കുന്ന കുട്ടികളോടും സ്ത്രീകളോടും ഉള്ള രണ്ടാംകിട മനോഭാവം കൊണ്ടാണോ ഇങ്ങിനെ സംഭവിയ്ക്കുന്നത്? ഒരു പക്ഷേ ശരിയായ അവബോധത്തിന്റെ കുറവുകൊണ്ടായിരിയ്ക്കുമോ? അങ്ങിനെയെങ്കില്‍ അത് ഒരു സര്‍ക്കാരിന്റെ ബാധ്യതയല്ലേ? ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ കൂടി ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കിയെടുത്ത് നിയമങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കാന്‍ ജനങ്ങളെ പ്രേര

കരടിയെ ആര്‍മിയില്‍ മേജര്‍ ആക്കണം

കാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കൊല്ലുകയും മറ്റ് രണ്ടുപേരെ ഗുരുതരമായി പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത കരടിയെ ഇന്ത്യന്‍ ആര്‍മി തീര്‍ച്ചയായും ബഹുമാനിക്കേണ്ടതല്ലേ? വാര്‍ത്ത ഇവിടെ

ചുവന്ന പട്ട്

ആദ്യം പതിയെ കേട്ടത് പാദസരമായിരുന്നോ? അടഞ്ഞുപോകുന്ന കണ്ണുകളില്‍ നിറയെ കണ്ടത് ചുവപ്പായിരുന്നു, കത്തി നില്‍ക്കുന്ന തീ പോലെ. പിന്നെയാണ് ഉരയുന്ന പട്ടിന്റെ നേര്‍ത്ത സ്വരം കേട്ടത്. അത് അലകളൊടുങ്ങാത്ത ഒരു സമുദ്രം പോലെ എന്നെ മൂടിപ്പോയി. ആ ശബ്ദം പുതച്ച് ഞാന്‍ കണ്ണുകളിറുക്കിയടച്ച് കിടന്നു. പനിച്ചൂടില്‍ എരിഞ്ഞ് പോകാത്ത ബോധത്തെ വലിച്ച് ചേര്‍ത്ത് പിടിച്ചപ്പോഴേയ്ക്കും കണ്ണുകള്‍ കണ്ട ചുവപ്പ് ഏറിയിരുന്നു, ഇപ്പോള്‍ തീയല്ല, നല്ല ചെമ്പരത്തിച്ചുവപ്പ്. പിന്നെ കേട്ടത് അരമണികളായിരുന്നു, ഒരു താളത്തില്‍ കല്‍പ്പനകള്‍ പോലെ അവ മഴ പെയ്തു. പതിയെ പതിയെ ചെമ്പട്ട് തെളിഞ്ഞ് വന്നു, തിളങ്ങുന്ന വാള്‍ത്തലകളും. ഓരോ ചുവട്‌വെപ്പിലും ഞാന്‍ ചെറുതായി ചെറുതായി, വരണ്ട് കിടന്നു. കണ്ണൂകളിറുക്കിയടയ്ക്കാന്‍ കഴിയാതെ കിടന്നപ്പോള്‍ ഉലയുന്ന പട്ടും മഴപെയ്യുന്ന അരമണികളും ഇരുചെവികളിലും നിറഞ്ഞ് തലയ്ക്കകത്ത് പെരുത്തു. മഴ തോര്‍ന്നപ്പൊള്‍ കുരുമുളക് പോലെ മലരി വാരിയെറിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് അനുഗ്രഹിച്ച് ചുവന്ന പട്ട് ഉലച്ചില്‍ അകന്ന് പോയി. പിന്നെ കണ്ണു കാണാനാവത്ത ഇരുട്ടിലേയ്ക്ക് ഞാനും... ദേവീ, അനുഗ്രഹിച്ചാലും....

Venice of Ireland : Monasterevin

ഇന്ന് വീണ്ടും ഈ സ്ഥലത്ത് പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വാസ്തുവിദ്യയെ നിങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്താം എന്ന് കരുതി. Monasterevin എന്ന സ്ഥലം അറിയപ്പെടുന്നത് Ireland ന്റെ Venice എന്നാണ്. മറ്റൊന്നുംകൊണ്ടല്ല, ഈ ചെറിയ സ്ഥലത്തിനകത്ത് നിറയെ പാലങ്ങളും കനാലുകളും, Georgian houses ഒക്കെയാണ്. വീടുകള്‍ക്ക് താഴെ ബാര്‍ജുകളും ചെറിയ യോട്ടുകളും വിശ്രമിയ്ക്കുന്നു. പല സ്ഥലങ്ങളിലും നദികളില്‍ Lock system നിലവിലുണ്ട്. ഇവിടെ നദിയില്‍ നിന്ന് വളരെ ഉയരെയാണ് വീടുകളും കനാലുകളും എന്നത് കൊണ്ട് ഈ സിസ്റ്റം 1826-29 കാലയളവില്‍ മാറ്റി പകരം ഒരു Aqueduct പണിയുകയുണ്ടായി.ഇതില്‍കൂടിയാണ് ബോട്ടുകള്‍ ഇപ്പോള്‍ യാത്രചെയ്യുന്നത്. താഴെ നദിയില്‍ നിന്ന് നോക്കുമ്പോള്‍ തലയ്ക്കുമുകളില്‍കൂടി ബോട്ടുകള്‍ പോവുന്നു. എനിയ്ക്ക് ബോട്റ്റിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. നദിയ്ക്ക് മുകളില്‍കൂടി കുറുകനെ ബോട്ടുകള്‍ പോകുന്ന aqueduct ന്റെ (ഒരു കനാല്‍) ചിത്രങ്ങളും ഒരു വീഡിയോയുമാണ് ഇവിടെ.ചിത്രങ്ങളും വീഡിയോയും മൊബൈല്‍ കേമറയില്‍ എടുത്തത്. എനിക്കിതൊരപാര സംഭവമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത് പോസ്റ്റുന്നത്. ഇത് മുന്‍പ് കണ്ടിട്ടുള്ളവരു

ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്. തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ . ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം. എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ? ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന

മാധ്യമവിചാരവും വിചാരണയും

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്ന് ഒരു സാധാരണക്കാരന്‍ മാധ്യമങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കുന്നത് എന്ന് ചിന്ത ഉയര്‍ന്നുവന്നിരുന്നു. ക്രൈം റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും പലപ്പോഴും കുറ്റവാളിയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുന്നില്ലെന്നും ഞാന്‍ കരുതുന്നു. മാധ്യമധര്‍മ്മങ്ങളെക്കുറിച്ച് നല്ല ഒരു ലേഖനം ഡോ.സെബാസ്റ്റ്യ്ന്‍ പോളിന്റേതായി മാത്രുഭൂമിയില്‍. ഇവിടെ വായിയ്ക്കാം .

സിയാബ്: നീ ചെയ്യേണ്ടത്

സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല. നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്. നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു? തെറ്റുകളിലെ ഉത്തരങ്ങള്‍ തേടേണ്ടത് ചന്തയിലല്ല. ഈ രാജ്യത്ത് നിയമമുണ്ട്, അതിന്റെ സംരക്ഷകരുണ്ട്. അവര്‍ ഏറ്റെടുക്കട്ടെ ആജോലികള്‍. അവര്‍ പറയുന്നു, നീ കള്ളനാണെന്ന്. ഒരാളുടെ കയ്യില്‍ നിന്ന് കാശുവാങ്ങിയെന്നും നിനക്ക് അസുഖമാണെന്നും നീ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി. വേറെയാരും നിനക്കെതിരെ ആരോപണങ്ങളുമായി വരാത്ത സ്ഥിതിയ്ക്ക് നിന്റെ ഉത്തരങ്ങള്‍ പബ്ലിക് ആവേണ്ട ആവശ്യമില്ല. നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട. മറ്റുള്ളവര്‍ക്ക് നീ കള്ളനാണെന്ന് സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്, അവരതിന്റെ വഴി നോക്കട്ടെ! മറ്റാരും നീ കബളിപ്പിച്ചുഎന്ന് പറഞ്ഞ് മുന്നോട്ട് വരാത്ത കാലത്തോളം നിന്റെ ഉത്തരങ്ങള്‍ നിനക

ഐ.എ.എസു കാരും സി.ഐ.ഡികളും

കുറച്ചുദിവസങ്ങളായി ഒരു മനുഷ്യന്റെമേല്‍ എല്ലാവരും കുതിര കയറുന്നു. വായില്‍തോന്നിയത് മുഴുവന്‍ വിളിച്ചുപറയുന്നു, തെറ്റിദ്ധാരണ പരത്തി ധനാപഹരണം നടത്തിയെന്ന് ആരോപിയ്ക്കുന്നു. ഇവിടെ കുറ്റാരോപിതന്‍ ഞാനിതുവരെ വായിയ്ക്കാത്ത ഒരു ബ്ലോഗിനുടമയും, മറ്റു പ്രിന്റ്,വിഷ്വല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിട്ടുമുള്ള ഒരു യുവാവാണ്. അയാളുടെ ഭൂതകാലം എല്ലാവര്‍ക്കും സുപരിചിതം, അതേക്കുറിച്ച് എല്ലാ ബൂലോകര്‍ക്കും ഒരേ അഭിപ്രായം. എന്തുകൊണ്ട് ബൂലോകപത്രപ്രവര്‍ത്തകര്‍ എന്ന് സ്വയം ചമയുന്ന ചിലര്‍ ഈ ഇന്‍‌വെസ്റ്റിഗേറ്റീവ് ആക്രാന്തം കാണിയ്ക്കുന്നു? കാണിക്കേണ്ടിയിരുന്നത് ചങ്കൂറ്റമല്ലേ? അയാള്‍ ഒരു കള്ളനാണയമാണെങ്കില്‍ സൈബര്‍പോലീസില്‍ കേസ് കൊടുത്ത് യഥാര്‍ത്ഥവിവരങ്ങള്‍ പൊതുജനത്തിന് എത്തിയ്ക്കുകയല്ലേ വേണ്ടത്? മറിച്ച് ഉണ്ടായത് സ്വന്തം ബ്ലോഗില്‍ അയാളെക്കുറിച്ച് ശരിയായതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിയ്ക്കുകയും അതുവഴി വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്തത്. ഒരു വ്യക്തിയെക്കുറിച്ച് അയാളുടെ സമ്മതമില്ലാതെ അയാളുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച ചെയ്യുന്നത് തീര്‍ച്ചയായും മര്യാദകേടാണ്. പരാമര്‍ശവിധേയനാ

ജീവനോടെ തൊലിയുരിച്ചാല്‍

ഇന്ന് മെയിലില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കുറിയ്ക്കുന്നു. ലോകത്ത്, വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും മൃഗങ്ങളുടെ തൊലിയ്ക്ക് ഇന്നും നല്ല ഡിമാന്‍ഡാണ്. പ്രത്യേകിച്ച് യുറോപ്യന്‍, അമേരിയ്ക്കന്‍ രാജ്യങ്ങളില്‍. തണുപ്പ് കാലത്ത് പ്രതേകിച്ചും. പലപ്പോഴും മൃഗസ്നേഹികള്‍ ഇത്തരം വസ്ത്രം ധരിച്ചവരെ പിടിച്ചുനിറുത്തി ബ്ലേഡ് കൊണ്ട് വരയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എനിയ്ക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ ഫര്‍ കോട്ട് ഒരു വിവാഹത്തിനിടയ്ക്ക് ഊരിയിട്ടത് നടുവെ കീറിയിരുന്ന സംഭവം ഓര്‍മ്മ വരുന്നു. എന്തൊക്കെയാലും രോമക്കോട്ടിനോടുള്ള പ്രണയം കുറയുന്നില്ല തന്നെ. അതുകൊണ്ട് എത്രയും കൂടുതല്‍ ഫര്‍ കയറ്റിയയയ്ക്കാന്‍ ചില രാജ്യങ്ങള്‍ തയാറാവുന്നു. ആഗോളമാര്‍ക്കറ്റായി ലോകം ചുരുങ്ങിയ ശേഷം എവിടെ നിന്നാണ് ഇവ വരുന്നത് എന്ന് ചിലപ്പോള്‍ ട്രേസ് ചെയ്യാന്‍ കഴിയാതെ വരും. ഭൂരിപക്ഷവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ചൈനയില്‍ നിന്നുമാണെന്ന് കരുതപ്പെടുന്നു. കൂടുതല്‍ ഉത്പാദനം നടക്കുന്ന സ്ഥലങ്ങളില്‍ ചൂഷണം അത്ര രഹസ്യമാവാറില്ല. കുട്ടികളെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്നതും മൃഗങ്ങളെ ഉപദ്രവിയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉ

കൊടുങ്ങല്ലൂര്‍ക്കാവില്‍ കണ്ടത്

2009 ലെ ഭരണിക്കാവില്‍ നിന്ന് : ഭരണിക്കാവിലെ നിലപാടുതറകള്‍ പോലെ തന്നെ പ്രശസ്തിയുള്ളതാണ് പല വീട്ടുകാര്‍ക്കുമുള്ള അവകാശങ്ങള്‍. ഇതില്‍ കിഴക്കെ നടയില്‍ തള്ളുന്ന നേര്‍ച്ചക്കോഴികളുടെമേല്‍ ആര്‍ക്കെങ്കിലും അവകാശം ഉണ്ടോ എന്നെനിയ്ക്കറിയില്ല. ഇനി ഞാന്‍ കണ്ട കാര്യം : ഭക്തര്‍ ദേവിയ്ക്ക് നിവേദിയ്ക്കുന്ന കോഴികളെ ഈ വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളും മതില്‍ക്കെട്ടിനകത്തുനിന്നും പിടിച്ചുകൊണ്ട് പോകുന്നത് കാണാന്‍ കഴിഞ്ഞിരുന്നു. അത് അവരുടെ അവകാശമാണോ അതൊ തെമ്മാടിത്തരമാണോ എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. നേര്‍ച്ചക്കോഴികളുടെ മേലുള്ള അവകാശം പലപ്പോഴും അടിപിടിയുടെ വക്കില്‍ വരെ എത്തിയിട്ടും കണ്ടതായി സമീപത്തുള്ള പോലീസും ഗൌനിച്ചില്ല. എന്തായാലും ജീവിതം മുഴുവന്‍ ഓര്‍ത്തിരിയ്ക്കാന്‍ ഈ ചെറുപ്പക്കാരന് ചില മുറിവുകള്‍ സമ്മാനിച്ചുകൊണ്ട് ഒരു കോഴി രക്ഷപ്പെട്ടു. ആ ചലന ചിത്രങ്ങളാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.

വാട്ടര്‍മാര്‍ക്കുകളെ കുറിച്ച്

ശുനകന് മൈല്‍ക്കുറ്റി കണ്ടാല്‍ തോന്നുന്ന പോലുള്ള ഒരു വികാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ചിത്രങ്ങളോട്, ആശയപരമായും ആലങ്കാരികമായും. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലോഗ്ഗില്‍ വന്ന ചില വാട്ടര്‍മാര്‍ക്ക് പരാമര്‍ശങ്ങളും അതിനുകിട്ടിയ ചില മറുപടികളും കണ്ട് എന്റെ ചിത്രങ്ങളുടെ അവതരണത്തില്‍ത്തന്നെ മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അതിലേയ്ക്ക് കടക്കുന്നതിനുമുന്‍പ് എന്റെ പരിമിതമായ കാഴ്ചപ്പാടില്‍ ഞാനീവിഷയത്തെ എങ്ങിനെ കാണുന്നുവെന്ന് പറയാം. വാട്ടര്‍മാര്‍ക്കിങ്ങ് എന്ത്, എന്തിന്? ചിത്രങ്ങള്‍, ഡോകുമെന്റ്റുകള്‍, സിനിമ തുടങ്ങിയവയ്ക്ക് അവ നിര്‍മിച്ച ആളുകള്‍ക്ക് അവയുടെ മേലുള്ള നിയമപരമായ അവകാശം മറ്റുള്ളവരെ അറിയിയ്ക്കുന്നതിനുവേണ്ടിയുള്ള ഒരു രീതിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. പലപ്പോഴും ബ്ലാങ്ക് പേപ്പറില്‍ വെളിച്ചത്തിനുനേരെ പിടിച്ചാല്‍ മാത്രം കാണുന്ന ലോഗോ, ചിത്രങ്ങളുടെ മേല്‍ കാണുന്ന © ചിഹ്നം, വീഡിയോയില്‍ കാണുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സ്ക്രോളിങ്ങ് പേര് എന്നിവ ഈ വിഭാഗത്തില്‍ പെടുത്താം. വാട്ടര്‍മാര്‍ക്കിങ്ങ് പലതരത്തില്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. ചിത്രത്തിന്റെ ഭംഗി നശിപ്പിയ്ക്ക

ഫോകസ് സ്റ്റാക്കിങ്ങിനെക്കുറിച്ച് അല്‍പ്പം

ഇതെഴുതാനിരിന്നപ്പോഴാണ്, ഇത്രയൊന്നും പറയാനില്ലല്ലോ എന്ന് തോന്നിയത്. എന്നാലും എന്തെങ്കിലും പറയാതിരിയ്ക്കുന്നതെങ്ങിനെ? പറയുമ്പോള്‍ മാക്രോ ഫോട്ടോഗ്രാഫിയെക്കുറിച്ചും ഡെപ്ത് ഓഫ് ഫീല്‍ഡിനെക്കുറിച്ചും പറയേണ്ടിവരും. പക്ഷേ, അതിനെക്കുറിച്ചെല്ലാം കുറെയധികം പേര്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് വിശദമായി അതിലേയ്ക്ക് കടക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. മാത്രമല്ല, ഈ സൂത്രത്തില്‍ ഞാന്‍ ഒരു അഗ്രഗണ്യനൊന്നുമല്ലാത്തതുകൊണ്ട് വല്ലാത്തൊരു അഭ്യാസത്തിന് മുതിരുന്നുമില്ല. 1:1 വലുപ്പമുള്ള ചിത്രങ്ങളെയാണ് മാക്രോ ചിത്രങ്ങള്‍ എന്നു പറയുന്നത്. എന്നാല്‍ ക്ലോസപ്പ് ഫോട്ടോഗ്രാഫിയെയും ചിലര്‍ മാക്രോ എന്ന് അവകാശപ്പെട്ടുകാണാറുണ്ട്. മാക്രോ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാം. പലപ്പോഴും wider aperture ഉപയോഗിച്ചാണ് പലരും ചിത്രങ്ങളെടുക്കുന്നത്. Wider aperture (bigger hole 2.8, 4 0r similar) ഉപയോഗിച്ചാല്‍ ലെന്‍സ് ഫോകസ് ചെയ്തിരിയ്ക്കുന്ന ഭാഗമൊഴിച്ച് ബാക്കിയെല്ലായിടവും അവ്യക്തമായിരിയ്ക്കും. മുകളിലെ ചിത്രത്തില്‍ 2.8 അപെര്‍ച്ചര്‍ ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ചിത്രം ശ്രദ്ധിച്ചാല്‍, കണ്ണുമാത്രമാണ് ഫോകസ് ചെയ്തിരിയ്ക്കുന്നത് എന്ന്

കൊടുങ്ങല്ലൂര്‍ ഭരണി (ചിത്രങ്ങള്‍-youtube)

കൊടുങ്ങല്ലൂര്‍ ഭരണിയുടെ ചില ചിത്രങ്ങള്‍. യുറ്റ്യൂബില്‍ അപ്‌ലോഡ് ചെയ്തത്.

ഒഴിഞ്ഞ സമരപ്പന്തലുകള്‍

ഫോക്സ് ഹണ്ടിങ്ങ്

FOX HUNTING VIDEO ഇത് നാലാമത്തെ പ്രാവശ്യമാണ് ഞാന്‍ ഫോക്സ് ഹണ്ട് കാണാന്‍ പോകുന്നത്. ഓരോ പ്രാവശ്യം കഴിയുന്തോറും അതിനോടുള്ള എന്റെ അഭിനിവേശം ഒട്ടും കുറയുന്നില്ല. (26.12.08) നടന്ന ഹണ്ടില്‍ ഏകദേശം100 ഓളം കുതിരക്കാര്‍ പങ്കെടുത്തു. ഫോക്സ് ഹണ്ടിന് തുടക്കം കുറിച്ചെന്ന് വിശ്വസിക്കുന്ന ബ്രിട്ടനില്‍ അത് നിരോധിച്ചുകഴിഞ്ഞു. തീര്‍ത്തും ന്യായീകരണമില്ലാത്ത ഒരു രക്തം ചീന്തലാണിത്. കുറുക്കനെ കൊല്ലുന്നതോ ‘ഹൌണ്ടുകള്‍’ എന്നറിയപ്പെടുന്ന പ്രത്യേകതരം വേട്ടനായ്ക്കളും. കുറുക്കനെ മണത്ത് പിടിയ്ക്കാനും അവയെ ആക്രമിച്ച് കീഴടക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്. കൊല്ലുക എന്ന അക്രമത്തിനപ്പുറം, ഒരു കായികപ്രകടനമായാണ് അധികം ആളുകളും ഇതിനെ കാണുന്നത്. അച്ചടക്കം, കായികശക്തി എന്നിവ ഒരേപോലെ ഉണ്ടെങ്കിലേ കുതിരയ്ക്കും കുതിരക്കാരനും ഇതില്‍ പങ്കെടുക്കാന്‍ ക്ഴിയൂ. കുറുക്കനെ പിടിക്കുന്നതിലുപരി, സ്വന്തം കുതിരയുടെയും, തന്റെയും കഴിവുകള്‍ ജനത്തെ കാണിക്കുക എന്നതാണ് ഈ ഹണ്ടില്‍ ഞാന്‍ കണ്ടത്. ഈ വര്‍ഷത്തെ ഹണ്ടില്‍ കൂടുതലും പല പ്രായത്തിലുള്ള പെണ്‍കുട്ടികളായിരുന്നു, വേട്ടക്കാര്‍. അവര്‍ സാധാരണ കുതിരസവാരിക്ക് ധരിക്കുന്ന വേഷമാണ് ധരിക്കാറ്. അവരുടെ കൂട

നൈജീരിയായിലെ ഹെല്‍മറ്റ് വിശേഷം

നൈജീരിയായിലെ മോട്ടോര്‍സൈക്കിള്‍ യാത്രാവിശേഷം കണ്ടപ്പോള്‍ ഒന്ന് പങ്ക് വെക്കണമെന്ന് തോന്നി. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ പലരും കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം. റ്റയറും, തണ്ണിമത്തനോ അതുപോലുള്ള പഴവര്‍ഗ്ഗങ്ങളോ തുരന്ന് തലയില്‍ വെച്ച് യാത്ര, ഹെല്‍മറ്റ് വാങ്ങിയ്ക്കുന്നതും വെയ്ക്കുന്നതും ഒഴിവാക്കാന്‍. കൂടുതല്‍ ബോറടിപ്പിയ്ക്കുന്നില്ല, ഇതാ ഇവിടെ നമ്മുടെ നാട്ടുകാര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതേയുള്ളൂ... വേറൊന്ന് കൂടി കണ്ടു, നൈജീരിയായില്‍ 2 പുരുഷന്മാര്‍ക്കിടയില്‍, അല്ലെങ്കില്‍ പുരുഷന്റെ കൂടെ ഒരു സ്ത്രീ ബൈക്കില്‍ യാത്രചെയ്താല്‍ കല്ലെറിഞ്ഞ് കൊല്ലലാണത്രെ ശിക്ഷ...

നീലാകാശവും സ്വപ്നങ്ങളും..

എന്റെ കുറച്ച് ചിത്രങ്ങള്‍ ഇവിടേയ്ക്ക് മാറ്റുന്നു. കാണുമല്ലോ? നീലാകാശവും സ്വപ്നങ്ങളും..: നീലാകാശവും സ്വപ്നങ്ങളും...