ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വസന്തത്തിലെ ഇടിമുഴക്കം

1972 ല്‍ ചാരു മജുംദാര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല,പക്ഷേ എനിക്കെന്ന‍പോലെ ഇതു വായിക്കുന്ന മറ്റുപലര്‍ക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ നന്നായറിയാം.കാലഹരണപ്പെട്ടുപോയതെന്ന് നാം തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇപ്പോഴും നിശ്ശബ്ദമായി വേരോടിക്കൊണ്ടിരിക്കുന്നത് എനിക്ക് കാണാം.

ഒരിക്കല്‍ പറ്റിയ അബദ്ധം(70 പതുകള്‍) കോണ്‍ഗ്രസ്സ് മറക്കാനിടയില്ല, അതുകൊണ്ടാണ് ഇന്നലെ നടന്ന സമ്മേളനത്തില്‍ യുവരാജാവ് രാഹുല്‍ഗാന്ധി ‘നിര്‍ധനര്‍ക്കും ജീവിതത്തില്‍ തുല്യാവകാശം’ എന്ന് വിളമ്പിയത്. ആ പ്രസ്ഥാവന, വളര്‍ന്നുകൊണ്ടിരിക്കുന്ന നന്ദിഗ്രാമിലെ സംഭവവികാസങ്ങളുമായി കൂട്ടിവായിക്കണം. അടിയുറച്ച മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ പോലും ബുദ്ധദേവിന്റെ നടപടികള്‍ തള്ളിപ്പറയുമ്പോള്‍, പാരമ്പര്യ കോണ്‍ഗ്രസ്സുകാരന്റെ മനസ്സിലേയ്ക്ക് ‘വസന്തത്തിലെ ഇടിമുഴക്കം’(Spring Thunder over India-1967)കയറിവന്നതില്‍ അത്ഭുതമില്ല.
സാഹചര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എല്ലായ്പ്പോഴും അനുകൂലമാണ്, മതത്തിന്റെ കറുപ്പ് കഴിച്ച ഉന്മത്തത മാറുകയേ വേണ്ടൂ.ഇന്ത്യ ഒരു ലോകചന്തയായി മാറിക്കഴിഞ്ഞപ്പോള്‍ പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനും, പണക്കാരന്‍ കൂടുതല്‍ പണക്കാരനുമായി മാറി.ഇപ്പോള്‍ ഭാരതത്തിന്റെ അഭിമാനം കാക്കുന്നത്, ഇംഗ്ലണ്ടില്‍ താമസിക്കുന്ന മിത്തലും,ലോകത്തിലെ ഏറ്റവും പണക്കാരനെന്ന് പത്രങ്ങള്‍ വീമ്പിളക്കുന്ന മുകേഷുമാണ്.ജീവിയ്ക്കാന്‍ ഗതിയില്ലാതെ മക്കളെ മലയാളിയുടെ വീട്ടില്‍ വേലക്കുവിടുന്ന പാവം തമിഴനെയും നാലു മക്കളുമായി ജീവനൊടുക്കിയ കാസര്‍ഗോഡുകാരനെയും ‍തിരിച്ചുപിടിക്കല്‍ എന്നു പേരിട്ട് ബംഗാളില്‍ സി.പി.എം കേഡറുകള്‍ നടത്തിയ പൊളിറ്റിക്കല്‍ മര്‍ഡറുകളും കൂട്ടബലാത്സംഗങ്ങളും നാം കണ്ടില്ലെന്ന് നടിച്ചാല്‍ നമ്മള്‍ എത്തിച്ചേരുന്നത് ആ ഇടിമുഴക്കത്തിലേയ്ക്കായിരിക്കും. സാഹചര്യങ്ങള്‍ അന്നത്തെപോലെ തന്നെ ഇന്നും പ്രബലമാണ്, അതിനിടയ്ക്കാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും,തെലുങ്കാനയുടെ ഭൂരിഭാഗവും കര്‍ണ്ണാ‍ടകയുടെയും തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തികളിലും വന്‍ നക്സലൈറ്റ് സ്വാധീനം ഉണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പ് കണ്ടുപിടിച്ചത്.സംശയമില്ല, പാളിച്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തെറ്റാതെയുള്ള ഒരു വിപ്ലവം ദൂരെയല്ല.
ആരായിരിക്കും ഈ പ്രശ്നങ്ങള്‍ക്കിടയില്‍ മീന്‍ പിടിക്കുക? സംശയമേതുമില്ല, കോണ്‍ഗ്രസ്സുതന്നെ.പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് ഒരിക്കല്‍ അഭിമാനിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഗുജറാത്തിലെ വര്‍ഗ്ഗീയപാര്‍ട്ടികളെപ്പോലും നാണിപ്പിക്കും വിധത്തിലാണ് കൊലപാതകങ്ങളും കൂട്ടബലാത്സങ്ങളും നടത്തുന്നത്.പാവപ്പെട്ടവനെ സംരക്ഷിക്കേണ്ട ചുമതലയുള്ള ഗവര്‍മ്മേന്റ്, അപ്പര്‍ക്ലാസിനെയും, മിഡില്‍ക്ലാസിനെയും മാത്രമേ കാണുന്നുള്ളൂ...(അങ്ങിനെയൊരു വിവേചനം ഞാന്‍ ഉപയോഗിയ്ക്കാന്‍ പാടില്ലായിരുന്നു).വര്‍ണ്ണ വര്‍ഗ്ഗ ചിന്തകളുമായി മുന്നോട്ട്, സമ്പന്നതയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഈ ഇന്ത്യന്‍ സമൂഹത്തിന് കൂടിവരുന്ന ആത്മഹത്യകളും വിദേശചാനലൂകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ദരിദ്രക്കുട്ടികളും ഇപ്പോള്‍ നാണക്കേടാണ്. അതുകൊണ്ടാണ് ഈ കൂട്ടക്കൊലപാതകങ്ങള്‍ എന്നെ ജര്‍മനിയിലെ ഗ്യാസ്ചേംബറുകളെ ഓര്‍മിപ്പിയ്ക്കുന്നത്..
അങ്ങിനെയങ്ങിനെ ചൂഷണം ചെയ്യപ്പെട്ട്, മാനം നഷ്ടപ്പെട്ട് അവര്‍ മലയാളിയുടെ അലസസായഹ്നങ്ങാളില്‍, സുഖലോലുപതയുടെ രമ്യഹര്‍മ്മങ്ങളില്‍ ഒരിക്കല്‍ കടന്നുകയറും,പിന്നെ നമ്മുടെ തലയ്ക്കവര്‍ വില പറയും. അതുവരെ ഈ കാര്‍മേഘങ്ങള്‍ നമുക്ക് കണ്ടില്ലെന്ന്നു നടിയ്ക്കാം. പിന്നെ വസന്തത്തിലെ ഇടിമുഴക്കത്തിനായ് കാതോര്‍ക്കാം...

അഭിപ്രായങ്ങള്‍

  1. വസന്തത്തിലെ ഇടിമുഴക്കം:

    ഇന്നത്തെ പത്രങ്ങള്‍ എന്നെ കൂടുതല്‍ നിരാശനാക്കുന്നു, ദീപികയില്‍ ഗുജറാത്തിലെ കൂട്ടക്കുരുതികള്‍, ഇന്ത്യന്‍ എക്സ്പ്രസില്‍ ബംഗാളിലെ ബലാത്സംഗങ്ങള്‍, അതിന്നിടയില്‍ രാഹുല്‍ഗാന്ധിയുടെ ഒരു പ്രസ്ഥാവനയും, ലജ്ജയില്ലേ ഭാരതീയാ നിനക്ക്?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...