ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഞാന്‍ എങ്ങിനെ തീവ്രവാദിയായി?

ഇടതുപക്ഷ സാഹിത്യം വെള്ളം ചേര്‍ക്കാതെ അടിക്കുമെങ്കിലും ഗ്വാട്ടിമാലയിലെ കാടുകളിലെ ചെഗുവെരെയുടെ ഗറില്ലാമുറകളോ, ശ്രീലങ്കയിലെ തമിഴ്പെങ്കൊടിമാരുടെ കരയാന്‍ മറന്നുപോയ കണ്ണുകളോ അല്ല എന്നെ തീവ്രവാദിയാക്കിയത്; ബാംഗ്ലൂരില്‍ നിന്ന് സ്രുഹുത്ത് വാങ്ങിച്ചയച്ചുതന്ന തല മൂടി, മുട്ടുവരെയെത്തുന്ന കറുത്ത നീളന്‍ കോട്ടാണ്. പിന്നെ അഞ്ചു യൂറോയ്ക്ക് ഞാന്‍ വാങ്ങിച്ച ഒരു ബാഗൂം.
സീന്‍ : ഡബ്ലിന്‍ ബസ് സ്റ്റേഷന്റെ അര കി.മി. അകലെ.
സമയം, ദിവസം: 2003 ഡിസംബര്‍ 26, ഒരു തണുത്ത വെള്ളിയാഴ്ച വൈകീട്ട് 5.45
ഡിസംബര്‍ 26, രാവിലെ കുറുക്കനെ പിടിക്കാന്‍(fox hunting) പോയ ശേഷം, അസാരം മദ്യപാനികളെ പരിചയപ്പെട്ട് സായൂജ്യമടഞ്ഞ് ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് ഡബ്ലിനില്‍ നിന്ന് കൂട്ടുകാരെന്റെ വിളി വന്നത്, അങ്ങോട്ട് ചെല്ലാന്‍. മറ്റൊന്നും ആലോചിക്കാതെ കയ്യില്‍ കിട്ടിയതെല്ലാം വലിച്ചു പെറുക്കി കറുത്ത ബാഗിനകത്താക്കി, അടുത്ത വണ്ടി കേറി നേരെ വിട്ടു. നല്ല തണുപ്പായതുകൊണ്ട് ഉള്ളില്‍ കമ്പിളി പിടിപ്പിച്ച തല മുതല്‍ മുട്ടു വരെ നീളുന്ന കറുത്ത കോട്ടും കരുതിയിരുന്നു. അവന്‍ ഡബ്ലിനിലെ പ്രധാന റോഡില്‍, ഒരു കി .മി ചുറ്റളവില്‍ എവിടെ നിന്ന് നോകിയാലും കഴിയുന്ന കുന്തത്തിന്റെ (Spire) ചുവട്ടില്‍ 6 മണിയാവുമ്പോള്‍ കാണാമെന്ന് പറഞ്ഞിരുന്നു.
ആ കുന്തത്തിനെക്കുറിച്ച് അല്‍പ്പം: 2002 ഡിസംബറില്‍ ആണത് നിര്‍മ്മിക്കപ്പെട്ടത്, 120 മീറ്റര്‍ പൊക്കം, അടിയില്‍ മൂന്നു മീറ്റര്‍ വ്യാസം. ഇതേ സ്ഥലത്ത് നിന്നിരുന്ന 150 വര്‍ഷത്തോളം പഴക്കമുള്ള ഒരു പില്ലര്‍ 1966 ല്‍ IRA (Irish Republican Army) ബോംബു വച്ചു തകര്‍ത്തിരുന്നു. അതിന് 134 അടി പൊക്കമുണ്ടായിരുന്നു, 1900 ല്‍ ലോകത്തില്‍ തന്നെ പൊക്കത്തില്‍ നാലാം സ്ഥാനത്തായിരുന്നു നെത്സണ്‍ പില്ലര്‍. ഈ പില്ലറിനു മുകളില്‍ കാണുന്ന പ്രതിമ ബ്രിട്ടീഷ് ദേശാഭിമാനത്തിന്റെ പ്രതീകമായ ലോര്‍ഡ് നെത്സന്റേതാണ്. ബ്രിട്ടീഷുകാരുടെ എക്കാലത്തെയും വലിയ നാവിക യുദ്ധവീരനായിരുന്നു നെത്സണ്‍, അതുകൊണ്ടുതന്നെ അയാളുടെ പ്രതിമ തങ്ങളുടെ തലക്കുമുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഐറിഷുകാര്‍ക്ക് ഇഷ്ടപ്പെടാത്തത് സ്വാഭാവികം. എന്തായാലും ഐറിഷ് ഗവര്‍മ്മെന്റ് 35 വര്‍ഷങ്ങള്‍ക്കുശേഷം അതു നിന്ന സ്ഥലത്ത് ഈ പുതിയ കുന്തം സ്ഥാപിക്കുകയായിരുന്നു.
ഏന്തൊക്കെയായാലും ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയ കാരണം കുന്തത്തിനു മുന്നില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല, പകരം ലാസ്റ്റ് സ്റ്റോപ്പായ ബസ്റ്റാന്റില്‍ പോയി ഇറങ്ങേണ്ടി വന്നു. അവിടെ നിന്ന് ഒരഞ്ചു മിനുട്ട് നടക്കാനുണ്ട് തിരിച്ച്. ആദ്യമായാണ് ഇതുവഴി നടപ്പ്, ഈ പ്രദേശം അത്ര നല്ലതല്ല എന്നു കേട്ടിരുന്നതിന്റെ ഒരു ധൈര്യക്കുറവുമുണ്ട്. ഇവിടെ ഭീഷണിപ്പേടുത്തി പണം തട്ടുന്ന ഒരു പരിപാടി നടക്കാറുണ്ടെന്ന് ഒരു പോലീസുകാരന്‍ കുറച്ച് നാള്‍ മുന്‍പ് ഒറ്റക്കുനടക്കുകയായിരുന്ന മറ്റൊരു കൂട്ടുകാരനെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഷ്ടകാലമെന്നു പറഞ്ഞാല്‍ മതി, എനിക്കു വഴിതെറ്റി. രണ്ടു നിലയുള്ള ഒരു കെട്ടിടത്തിന്റെ അരികെയായതു കാരണം 120 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കുന്തം കാണാന്‍ കഴിയുന്നുമില്ല. എന്നാല്‍ പിന്നെ എത്തുന്നോടത്ത് എത്തട്ടെ എന്ന മട്ടില്‍ വച്ചു പിടിച്ചു. 10 മിനിട്ടില്‍ എത്തിയില്ലെങ്കില്‍ ടാസ്കി പിടിയ്ക്കാം എന്ന് കരുതി ഒരു വളവെടുത്തു. മൂന്നു ചെറുപ്പം പിള്ളാര്‍ നടന്നു വരുന്നുണ്ട്, അവരോട് വഴി ചോദിയ്ക്കാം എന്നുകരുതിയപ്പോള്‍ വീണ്ടും ഒരു പേടി. വഴി ചോദിച്ചാല്‍ തല്ലും തന്ന് ബാഗും തട്ടിയെടുത്ത് പോയാലോ? ലവമ്മാരെ കണ്ടാല്‍ ഒരു കൊണവുമില്ല, വണ്ടി വേറെ വഴി പോട്ടെ...
ഒരു 50 മീറ്റര്‍ നടന്നുകാണും, ഒരു 55 -60 വയസ്സു തോന്നുന്ന മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ നടന്നുവരുന്നതുകണ്ടു. ഐറിഷ്കാര്‍ മലയാളികളെപ്പോലെ തന്നെ മര്യാദയുള്ളവരാണ്, വഴി ചോദിച്ചാല്‍ വീട്ടില്‍കൊണ്ടാക്കിയിട്ടേ പോവൂ..എന്നാല്‍ പിന്നെ ചോദിക്കുക തന്നെ.
വളരെ ഭവ്യതയോടെ, തലയിലെ തൊപ്പി മാറ്റി, വിഷ് ചെയ്ത് കാര്യം അവതരിപ്പിച്ചു, ഈ കുന്തം എവിടെയാണ്? ദയവായി ഏറ്റവും എളുപ്പമുള്ള വഴി പറഞ്ഞുതരൂ..
അര്‍ദ്ധനിമിഷം പോലുമെടുക്കാതെ മറുപടി വന്നു, ഒപ്പം മദ്യത്തിന്റെ മണവും..വീണ്ടും വീണ്ടും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ തിരക്കിട്ട് നടന്നു. തിരിയുന്നതിന് മുന്‍പ് പുറകില്‍ നിന്ന് ചോദ്യം വന്നു, നിന്റെ ബാഗിലെന്താണ്? ബോംബാണോ?
ഒന്നു ഞെട്ടിപ്പോയ ഞാന്‍ എന്റ്റെ ബാഗിലേക്കു നോക്കി, കുത്തി നിറച്ച കാരണം, വല്ലാതെ വീര്‍ത്തിരിക്കുന്നു.പക്ഷെ ഐറിഷുകാരുടെ ഹാസ്യം വളരെ പ്രശസ്തമാണ്, എവിടെയാണ്, എങ്ങിനെയാണ് പ്രയോഗിക്കുക എന്നു പറയാന്‍ വയ്യ...നമ്മളും വിട്ടുകൊടുക്കാന്‍ പാടില്ലല്ലോ? ഒരു ചിരിയോടെ ഞാന്‍ വച്ച് കാച്ചി, ‘ഒന്നോ, രണ്ടെണ്ണമുണ്ടിതില്‍’.
അയാള്‍ഓടി മാറി, എന്നിട്ട് തൊണ്ടപൊട്ടുന്ന ഉറക്കെ വിളിച്ചുകൂവി, ‘ഇവന്റെ കയ്യില്‍ രണ്ടു ബോംബുണ്ട്, കുന്തം ബോംബ്ബുവെച്ചു തകര്‍ക്കാന്‍ പോവുകയാണ്’. ഒരു നിമിഷം, ആ നിമിഷം വളരെ ദൈര്‍ഘ്യമേറിയതായിരുന്നു, ആ തെരുവു മുഴുവന്‍ സ്തംഭിച്ചു നിന്നൂ എന്നെ നോക്കി. ഒരാളും അനങ്ങുന്നില്ല.
പുറകില്‍ നിന്ന മനുഷ്യന്‍ പെട്ടെന്ന് എന്നെ തല്ലാന്‍ വരുന്ന പോലെ ഓടി വന്നു. ഞാന്‍ വേഗം നടന്നു,പതിയെ ഓടി..അയാള്‍ തൊട്ടു പുറകെയുണ്ട്. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ കല്ലുകള്‍ക്ക് വേണ്ടി റോഡു മുഴുവന്‍ പരതുകയാണ്, എന്റമ്മോ..പക്ഷേ കല്ലൊന്നും കിട്ടാന്‍ സാധ്യത കുറവാണ്, അത്ര നല്ല തെരുവാണ്, എന്റെ ഭാഗ്യം. പക്ഷെ, അയാള്‍ വിടാന്‍ ഉദ്ദേശിചിട്ടില്ല, കോട്ടൂരി എന്നെ അടിയ്ക്കാന്‍ പാഞ്ഞടുക്കുകയാണയാള്‍,ഒപ്പം വിളിച്ചുകൂവുന്നുമുണ്ട് . ഞാന്‍ തിരിഞ്ഞു നിന്നു. കോട്ടുകൊണ്ട് അയാള്‍ അടിയ്കാന്‍ നോക്കു‌മ്പോള്‍ എല്ലാവരും എന്നെത്തെന്നെ സംശയത്തോടെ നോക്കിനില്‍ക്കുന്നു. ഞാന്‍ തിരിഞ്ഞു നിന്ന് കൈ ആഞ്ഞ് വീശി, അയാള്‍ക്ക് കൊണ്ടോ അതോ അടിയില്‍ നിന്ന് ഒഴിഞ്ഞു മാറിയപ്പോള്‍ തെന്നിയോ, അയാള്‍ താഴെ വീണു. എന്റെ പകുതി ജീവനും, ബാഗും കയ്യില്പിടിച്ച് ഞാന്‍ ഓടി, ഒരു ടാക്സിക്ക് കൈ കാണിച്ചു. ഈ നാടകം മുഴുവന്‍ കണ്ടുകൊണ്ടുവരികയായിരുന്ന ടാക്സിക്കാരന്‍, രണ്ടു കള്ളുകുടിയന്മാര്‍ തമ്മിലുള്ള പ്രശ്നം എന്നതില്‍ കവിഞ്ഞ് ഇതിന് വലിയ പ്രാധാന്യം കൊടുക്കാത്ത കാരണം ടാക്സി നിറുത്താതെ പോയി. അതോടെ എന്റെ മുഴുവന്‍ ജീവനും പോയി, എന്നാല്‍ പിന്നെ, അടിയെങ്കില്‍ അടി എന്നു കരുതി, ഒറ്റ ഓട്ടം വെച്ചുകൊടുത്തു. ഇതിനകം കോട്ടു ഊരി പോയ എന്റെ എതിരാളി, എന്റെ പുറകെ വെച്ചു പിടിക്കുന്നുണ്ട്. ഏതോ കുരുത്തത്തിന് 50 മീറ്റരിനുള്ളില്‍ ട്രാഫിക് സിഗ്നല്‍ കിട്ടി ടാക്സി നിറുത്തി, പിന്നെയൊരു പറക്കലായിരുന്നു. 10-12 കൊല്ലം മുന്‍പ് രാവിലെ ഓടാന്‍ പോയപ്പോള്‍ കാക്കാത്തുരുത്തി പാലത്തിന്‍ മുകളില്‍ വെച്ച് പട്ടി ഓടിച്ചപ്പോള്‍ മാത്രമാണ് ഇതേ പോലെ എന്റെ ജീവനും കൊണ്ടോടിയത്.
എന്തായാലും ടാക്സിയില്‍ക്കയറി വാതിലടച്ചു. അതാ വരുന്നു മറ്റവന്‍, ഓടി കാറിനു മുന്നില്‍ കയറി ഡ്രൈവറോട് എന്റെ കൈയില്‍ ബോംബുണ്ടെന്ന് വിളിച്ചുകൂവി, ഒപ്പം ഞാന്‍ കുന്തം ബോംബു വെച്ച് തകര്‍ക്കാന്‍ പോകുകയാണെന്നും. പിന്നെ അയാള്‍ കാറിനു മുന്നില്‍ നിലത്ത് കിടന്നു.
ഡ്രൈവര്‍ കാര്‍ പുറകോട്ടെടുത്ത് തിരിച്ച് ഓടിച്ച് പോയി, എനിയ്ക്കപ്പോഴും പേടിയായിരുന്നു, അയാള്‍ പുറകെ ഓടി വരുന്നുണ്ടോ എന്ന്. ഒരു വളവ് തിരിഞ്ഞപ്പോഴേക്കും കുന്തം എനിക്ക് കാണാന്‍ പറ്റി.

അതിന് താഴെ കാര്‍ നിറുത്തിയപ്പോള്‍ ഞാന്‍ 10 യൂറൊ എടുത്ത് അയാള്‍ക്ക് നല്‍കി. പൈസ വേണ്ടെന്ന് പറഞ് ചിരിച്ചുകൊണ്ട് അയാള്‍ എന്നോടു പറഞ്ഞു ‘ ഇതാണ് കുന്തം, നീ പോയി ബോംബു വെയ്ക്ക്’....

എനിക്കിപ്പോഴും അറിയില്ല, എന്നെ എന്തുകൊണ്ട് അയാള്‍ സംശയിച്ചെന്ന്, 2005ന് ശേഷമായിരുന്നെങ്കില്‍ ലണ്ടന്‍ ബോംബിഗിന്റെ ശേഷപത്രമാണെന്ന് ധരിക്കാമായിരുന്നു...ഈ സംഭവം നടന്നത്, ലണ്ടനിലായിരുന്നെങ്കില്‍ ഒരു പക്ഷേ ആ ബ്രസീല്‍ കാരനെപ്പോലെ ആറൊ ഏഴോ ബുള്ളറ്റുമായി ഞാന്‍ കിടന്നേനെ...


general gambling news

gambling news



Visitor Map
Create your own visitor map!

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2007 നവംബർ 18, 8:56 PM-ന്

    പഴയ ചില അനുഭവങ്ങള്‍, കഴിഞ്ഞ ദിവസം ഒരു ട്രയിന്‍ യാത്ര കഴിഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത്...വളരെയധികം വര്‍ണ്ണവിവേചനം അനുഭവിച്ചവരാണ് ഐറിഷുകാര്‍ എന്നിരിക്കിലും, പൊതുവെ അപരിചതരെ സംശയത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. 11/9 ഉം 7/7 നും ശേഷമാണന്നാണെന്റെ ധാരണ.

    മറുപടിഇല്ലാതാക്കൂ
  2. ആ രക്തത്തില്‍ എനിക്ക്‌ പങ്കില്ല നാഥാ.....
    എന്നോടു പൊറുക്കേണമേ നാഥാ.....
    ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടിയും,
    നിങ്ങള്‍ ജീവനു വേണ്ടിയും,
    യുദ്ധം ചെയുന്നു ഇവിടെ!.
    ഇതു പാപമെങ്കില്‍ പൊറുക്കുക
    നാഥാ....യാഅള്ളാ....ആമീന്‍

    മറുപടിഇല്ലാതാക്കൂ
  3. നല്ല പോസ്റ്റ്. സത്യം പറ. ആ ബാഗില്‍ ബോംബുണ്ടായിരുന്നോ?

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരുന്നു പോസ്റ്റ്. അനുഭവിക്കുമ്പോള്‍ സുഖമില്ലെങ്കിലും, ഓര്‍മ്മിക്കുമ്പോള്‍ ഒരു സുഖം തോന്നുന്നുണ്ടല്ലേ, അതുകൊണ്ടാണല്ലോ ഒരു പോസ്റ്റിനുള്ള വക കിട്ടിയതും

    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. എന്‍റെ ത്രിശ്ശൂക്കാരാ,

    ഇതിച്ചിര കട്ടിയുള്ള ഓട്ടമായ് പോയി...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

ഇന്ത്യക്കാരനെ മതി

Wanted - Preferably Indians എന്ന പരസ്യം കൊടുത്ത ഐ.ടി കമ്പനി പുലിവാലു പിടിയ്ക്കുന്നു. 'Minimum six years of experience in IT . . . The person should be a UK citizen with security clearance from the UK Government. Preferably of Indian origin.' ഇംഗ്ലണ്ടിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെതിരെ അന്വേഷണാം നടത്തുന്നു. ആദ്യം വായിച്ചപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്കാണ് മുന്‍‌ഗണനയെന്ന് ഒരു ബ്രിട്ടീഷ് ഐ.ടി കമ്പനി പരസ്യം ചെയ്തിരിയ്ക്കുന്നു. ഒരു ഭാരതീയന് അഭിമാനിയ്ക്കാന്‍ ഇതില്പരം എന്തു വേണം? ആഗോളതലത്തില്‍ തന്നെ അറിയപ്പെട്ടു കഴിഞ്ഞ ഭാരതീയന്റെ ഐ.ടി കഴിവുകള്‍ക്ക് ഒരു പൊന്‍‌തൂവല്‍ കൂടിയെന്നേ ആദ്യം കരുതിയുള്ളൂ. പിന്നെയാണ് പരസ്യത്തിലെ യു.കെ ഗവര്‍മ്മെന്റിന്റെ സെക്യൂരിറ്റി ചെക്കുകള്‍ കൈവശമുള്ള ആളായിരിയ്ക്കണം എന്ന ഭാഗം ശ്രദ്ധിച്ചത്. അതെ, അതുതന്നെ. റാണമാരെയും ഹെഡ്ലിമാരെയും ഇനി കൂടുതല്‍ വച്ചുപൊറുപ്പിയ്ക്കില്ലെന്ന് തന്നെയാണ് ആ ഭാഗം ഉദ്ദേശിയ്ക്കുന്നത്. ഇത്രയും നാള്‍ പത്രങ്ങളില്‍ ഇന്ത്യനെന്നോ പാക്കിസ്ഥാനിയെന്നോ ഒരു വേറ്തിരിവ് കണ്ടിരുന്നില്ല, പകരം South Asian എന്ന ഒരു പൊതുനാമത്ത...