ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നൈജീരിയായിലെ ഹെല്‍മറ്റ് വിശേഷം

നൈജീരിയായിലെ മോട്ടോര്‍സൈക്കിള്‍ യാത്രാവിശേഷം കണ്ടപ്പോള്‍ ഒന്ന് പങ്ക് വെക്കണമെന്ന് തോന്നി.
ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ പലരും കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം.
റ്റയറും, തണ്ണിമത്തനോ അതുപോലുള്ള പഴവര്‍ഗ്ഗങ്ങളോ തുരന്ന് തലയില്‍ വെച്ച് യാത്ര, ഹെല്‍മറ്റ് വാങ്ങിയ്ക്കുന്നതും വെയ്ക്കുന്നതും ഒഴിവാക്കാന്‍.

കൂടുതല്‍ ബോറടിപ്പിയ്ക്കുന്നില്ല, ഇതാ ഇവിടെ

നമ്മുടെ നാട്ടുകാര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതേയുള്ളൂ...

വേറൊന്ന് കൂടി കണ്ടു, നൈജീരിയായില്‍ 2 പുരുഷന്മാര്‍ക്കിടയില്‍, അല്ലെങ്കില്‍ പുരുഷന്റെ കൂടെ ഒരു സ്ത്രീ ബൈക്കില്‍ യാത്രചെയ്താല്‍ കല്ലെറിഞ്ഞ് കൊല്ലലാണത്രെ ശിക്ഷ...

അഭിപ്രായങ്ങള്‍

  1. ഹെൽമറ്റ് നിർബന്ധിതമാക്കിയതിനാൽ ഇരുചക്രവാഹനങ്ങൾ വളരെ കുറവായിട്ടേ നിരത്തിൽ ഇപ്പോൾ കാണാനുള്ളൂ, മാത്രവുമല്ല ജനകീയ ട്രാൻസ്പോർട്ട് മാർഗ്ഗ്മായിരുന്ന ‘ഒക്കട’ എന്ന ഓമനപേരിലുള്ള ബൈക്ക് ടാക്സി പരിപാടി പാടേ നിന്നുപോയി, ഞാൻ വസിക്കുന്ന റിവർസ്റ്റേറ്റിൽ ഒക്കട സർവ്വീസ് ജനുവരി 1 മുതൽ നിരോധിക്കുകയും ചെയ്തു; അല്ലായിരുന്നെങ്കിൽ അവസാനത്തെ പാരഗ്രാഫ് മൊത്തമായും ശുദ്ധ അസംബന്ധം ആണെന്ന് ചിത്രം സഹിതം തെളിയിക്കാമായിരുന്നു! ത്രിശ്ശൂക്കാരാ, ഇവിടുത്തെ ‘ഒക്കട’യിൽ ഓടിക്കുന്നവന്റെ പുറകെ ഒന്നും രണ്ടും പെണ്ണുങ്ങൾ കേറിപോകുന്നത് (ട്രിപ്പിൾസ് തന്നെ)സ്ഥിരം കാഴ്ചയായിരുന്നു;ആരും കല്ലെറിയുന്നത് കണ്ടിട്ടില്ല. ഇരുചക്ര വാഹനങ്ങൾ മൂലം ഉണ്ടാകുന്ന റോഡ് അപകടങ്ങൾ ക്രമാതീതമായി കൂടിയതാണ് ഏറ്റവും ചിലവ് കുറഞ്ഞതെങ്കിലും ബൈക്ക് ടാക്സികൾ നിരോധിക്കാനുള്ള കാരണമായി ഗവണ്മെന്റ് പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. ആലിഫ്, ഞാന്‍ റോയിട്ടര്‍ ആഫ്രിക്ക രിപ്പോര്‍ട്ട് ചെയ്ത ഒരു ന്യുസ് ഒരു ബ്ലോഗര്‍ എടുത്തെഴുതിയത് ശ്രദ്ധയില്‍പ്പെട്റ്റുത്തിയെന്നേയുള്ളൂ.

    വിശദമായി വായിയ്ക്കാന്‍ ഇവിടെ പോകുക
    .

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ നാടു തന്നെ അതിലും നല്ല്തു..

    മറുപടിഇല്ലാതാക്കൂ
  4. “റോയിട്ടര്‍ ആഫ്രിക്ക രിപ്പോര്‍ട്ട് ചെയ്ത ഒരു ന്യുസ് ഒരു ബ്ലോഗര്‍ എടുത്തെഴുതിയത് ശ്രദ്ധയില്‍പ്പെട്റ്റുത്തിയെന്നേയുള്ളൂ” ഇത് താങ്കൾ പോസ്റ്റിൽ തന്നെ സൂചിപ്പിച്ചിരുന്നില്ല എന്നത് ഖേദകരമാണ്. നൈജീരിയയുടെ വടക്കൻ പ്രവിശ്യകളിലെ ചില എക്സ്ട്രീമിസ്റ്റ് ഗ്രാമങ്ങളിലും മറ്റും ഇത്തരം കാടൻ നിയമങ്ങൾ നടപ്പിലാകുന്നുണ്ടാകാം, പക്ഷേ അത് താങ്കളുടെ പോസ്റ്റിൽ വന്നപ്പോഴേക്കും നൈജീരിയയുടെ മൊത്തം നിയമം പോലെയാണ് വായിക്കാൻ കഴിഞ്ഞത്; ഇത് തന്നെയാണ് നമ്മുടെ പത്രപ്രവർത്തകർക്കും സംഭവിക്കുന്നത്.റോയിട്ടറിൽ വന്ന വാർത്തയെ ആശ്രയിച്ച് ഏതെങ്കിലും ബ്ലോഗർ അവർക്ക് തോന്നുന്ന ഒരാശയം കൂടിചേർത്ത് അവതരിപ്പിക്കുന്ന് പോസ്റ്റിനെ (ആ ലിങ്കിൽ ഉള്ള പോസ്റ്റിൽ പെട്ടികോളത്തിലുള്ള റോയിട്ടർ വാർത്തയിൽ കല്ലെറിഞ്ഞ് കൊന്നു എന്നേയുള്ളൂ, അത് ബൈക്കിൽ പുറകിലിരുന്ന് പോയതിനാണ് എന്നില്ല)മറ്റൊരു വാർത്ത പോലെ അവതരിപ്പിക്കുമ്പോൾ ആട് പട്ടിയായി രൂപാന്തരപ്പെടുന്നു.നേരിട്ട് അറിയാതെ ഇത്തരം വാർത്താപോസ്റ്റുകൾ ഉണ്ടാകുന്നതിനോടേ എതിർപ്പുള്ളൂ, അല്ലാതെ ഞാൻ നൈജീരിയയുടെ ബ്രാൻഡ് അംബാസിഡർ ഒന്നും അല്ല..!

    മറുപടിഇല്ലാതാക്കൂ
  5. ഹ ഹ. അപകടമുണ്ടായാൽ നിയമം ഉണ്ടാക്കിയവരുടെ തലയായിരിക്കുമോ പൊട്ടിപ്പൊളിഞ്ഞു പോകുന്നത് ?!!

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂ

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്