ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാശ് മൊതലായി


ഈ വര്‍ഷത്തെ കഠിനമായ തണുപ്പില്‍ ഭക്ഷണം കിട്ടാതെ പക്ഷികള്‍ വിഷമിയ്ക്കുന്നു എന്ന് കേട്ട് ഒരു bird feeder വാങ്ങിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു നല്ല കര്‍മ്മമാണല്ലോ എന്നും കരുതി. നാട്ടിലെ വീട്ടില്‍ പലപ്പോഴും പൂത്താങ്കീരികളും, മൈനകളും, കാക്കകളുമായി ഒരു സംഘത്തെത്തന്നെ അമ്മ കാലത്ത് തീറ്റിപ്പോയിരുന്നു,ഇപ്പോഴുമുണ്ടെന്നുതോന്നുന്നു.അതൊക്കെ ഓര്‍ത്തപ്പൊ വല്ലാത്ത നൊസ്റ്റാള്‍ജിയ.
എന്നാല്‍പ്പിന്നെ ഒരു ചെറിയ Bird feeder വാങ്ങി വെച്ചേയ്ക്കാം എന്നുകരുതി അന്വേഷണം തൂടങ്ങി. വീടിനടുത്തുണ്ടായിരുന്ന ഗാര്‍ഡന്‍ സെന്‍റ്റ് റിസഷന്‍ മൂലം പൂട്ടിപ്പോയിരുന്നു. കുറച്ച് ദൂരെയുള്ള വലിയ ഒരു ഗാര്‍ഡന്‍ സെന്ററില്‍ പോയപ്പോള്‍ പക്ഷികള്‍ക്ക് വേണ്ടി മാത്രം ഒരു സെക്ഷന്‍. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എന്തൊക്കെ സാധനങ്ങള്‍? ടിന്നിലടച്ച മണ്ണിരകള്‍, പല തരം കേക്കുകള്‍, കപ്പലണ്ടി, സൂര്യകാന്തി വിത്തുകള്‍ എന്നിങ്ങനെ...ഹോ. നടക്കുമ്പോള്‍ എന്റെ ഗാര്‍ഡനില്‍ വന്നിരുന്ന് പക്ഷികളെല്ലാം വന്ന് ഒരു ചായയടിച്ച് പോകുന്നതൊക്കെ ഓര്‍ത്ത് അങ്ങിനെ നടന്നു. വില നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. എല്ലാ ഐറ്റംസും €15-45 വരെയുള്ള റേറ്റ്.
നൊസ്റ്റാള്‍ജിയ - പോക്കറ്റ് -പക്ഷികള്‍ എന്നിങ്ങനെ പലതും തലയില്‍ കിടന്ന് കറങ്ങി. അവസാനം 2 ഫീഡറുകള്‍ (€10 വീതം),പലതരം വിത്തുകള്‍, പിന്നെ ഇതെല്ലാം തൂക്കിയിടാന്‍ ഒരു bird feeder holder (€35) എന്നിങ്ങനെയെല്ലാം കാശുകളഞ്ഞ് ഒരു നെഞ്ചുവേദനയൊടെ വീട്ടിലേയ്ക്ക്. ഇതെല്ലാംകൂടി €20 കിട്ടിയെന്ന് ഭാര്യയുടെയടുത്ത് നുണ പറഞ്ഞ് നോക്കിയെങ്കിലും എന്റെ മുഖത്ത് ഒരു ഇളിഞ്ഞ ചിരിയുണ്ടായിരുന്നത് കൊണ്ട് അവള്‍ കള്ളം പിടിച്ചുകളഞ്ഞു.
മഞ്ഞായകാരണം ഇതെല്ലാം പുറത്ത് ഉറപ്പിയ്ക്കാന്‍ പറ്റിയിരുന്നില്ല, എങ്കിലും ചില പക്ഷികള്‍ വരികയും പണ്ട് താത്കാലികാടിസ്ഥാനത്തില്‍ വച്ചിരുന്ന ഭക്ഷണപാത്രങ്ങള്‍ കാലിയാക്കുകയും ചെയ്തുപോന്നു. പലപ്പോഴും കാക്കകള്‍ തന്നെയായിരുന്നു പ്രതികള്‍. അവകൂട്ടം കൂടിവന്ന് deck മുഴുവന്‍ അപ്പിയിട്ട് നാശമാക്കുകയും ചെയ്തതുകണ്ട് വാങ്ങിയ bird feeder ഉറപ്പിയ്ക്കാന്‍ തീരുമാനിച്ചു. സംഭവം വളരെ ഈസിയായിരുന്നു. 5 മിനുട്ടിനുള്ളില്‍ ഒരു ഭക്ഷണശാല റെഡിയായി. Garden shed ന്റെ വാതിലിനടുത്ത് നിന്ന് 5 മീറ്റര്‍ അകലെയായാണത് സ്ഥാപിച്ചത്. Garden shed ഒരു hide out ആയി ഉപയോഗിയ്ക്കാമെന്ന് ഒരു ദുരുദ്ദേശവുമുണ്ടായിരുന്നു.
ആദ്യത്തെ ദിവസം യാതൊരു സംഭവവികാസങ്ങളുമില്ലാതെ കടന്നുപോയി. ഒരു പക്ഷി പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങള്‍ അങ്ങിനെത്തന്നെ കടന്നുപോയി. എന്റെ കാശു വെള്ളത്തിലായല്ലോ ഭഗവാനേ, യിവനൊക്കെ ഒന്ന് വന്ന് നോക്കിയാല്‍ തന്നെ ആശ്വാസമാകുമായിരുന്നു. ഒരു കാക്ക പോലും തിരിഞ്ഞുനോക്കിയില്ല. എന്തായാലും കുറച്ചുദിവസത്തേയ്ക്ക് ഒന്നും ശ്രദ്ധിയ്ക്കാന്‍ പറ്റിയില്ല. അതിനിടയ്ക്ക് €1.50 ന് തൊട്ടടുത്തുള്ള ഒരു കടയില്‍ bird feeder കണ്ടതോടെ ഞാനെന്തോപോയ അണ്ണാന്റെ പോലെയായിപ്പോയി. എന്തായാലും ലാവിഷാക്കിയേക്കാം എന്ന് കരുതി ഒരു നാലെണ്ണം കൂടി അവിടെനിന്ന് വാങ്ങി അതില്‍ ചാര്‍ത്തി.
അങ്ങിനെ പുതിയതൊന്നും സംഭവിയ്ക്കാതെ പല പകലുകള്‍ കടന്നുപോയി. പലപ്പോഴും പല പക്ഷികള്‍ അതുവഴി നടന്നുപോകുന്നുണ്ടെങ്കിലും ആരും ആ ഭാഗത്ത് പോകുന്നില്ല. യെവനൊക്കെ കഞ്ഞി കുടിച്ച് ജീവിയ്ക്കുന്ന വെറും കഞ്ഞികളാണോ എന്ന് ഞാന്‍ അത്മാര്‍ത്ഥമായി ആലോചിച്ചു പോയി. ചില പക്ഷി സ്നേഹികളെ വിളിച്ച് സംസാരിച്ചപ്പോള്‍ ചില ക്ലു കിട്ടി. Bird feeder ല്‍ നിന്ന് കഴിയ്ക്കുന്ന ചില പക്ഷികളേയുള്ളൂ, ബാക്കിയുള്ളവ താഴെ നിന്നാണ് സാധാരണ കൊത്തിപ്പെറുക്കുന്നതെന്ന്. മൊത്തം കാശു പോയി. അങ്ങിനെ അണ്ണാനെപ്പോലെയായിയെന്ന് ഒഫീഷ്യലി സമ്മതിച്ച ശേഷമുള്ള ഒരു പ്രഭാതത്തില്‍, ഒരു കട്ടനടിയ്ക്കാന്‍ രാവിലെ കെറ്റില്‍ ഓണ്‍ ചെയ്ത് പുറത്ത് തണുത്തുകിടക്കുന്ന ഗാര്‍ഡനിലേയ്ക്ക് കണ്ണയച്ച എനിയ്ക്ക് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല. നാലു പക്ഷികള്‍ പരിസരം മറന്ന് തകര്‍ത്ത് തീറ്റയാണ്. അവ കൊത്തുന്നത് താഴെ വീഴുന്നത് പറക്കിത്തിന്നുന്ന ചില കാക്കകളും. അന്നു കുടിച്ച കട്ടന് ഒരു വല്ലാത്ത സ്വാദ്.
അന്ന് മുതലിന്നുവരെ പക്ഷികള്‍ പല തരം, പല നേരങ്ങളില്‍ എന്റെ ഗാര്‍ഡനില്‍ വന്ന് പോയിക്കൊണ്ടിരിയ്ക്കുന്നു. ഇപ്പോള്‍ അത് കാണുമ്പോഴുള്ള സന്തോഷം ഞാന്‍ കൊടുത്ത കാശിനേക്കാള്‍ വിലയേറിയതാണേന്ന് പറയേണ്ടല്ലോ. അതുമാത്രമല്ല, ഇപ്പോള്‍ garden shed ല്‍ ഒളിച്ചിരുന്ന് ഇവയെ നോക്കിക്കാണുകയും ചിത്രങ്ങളെടുക്കയും ചെയ്യാം. ഇന്ന് വരെ അടുത്തുകാണാത്ത Goldfinch എന്ന ചെറിയ പക്ഷിയാണ് ഇപ്പോഴത്തെ ഗസ്റ്റ്. അങ്ങിനെ പക്ഷി പുരാണം ഇവിടെ അവസാനിയ്ക്കുന്നു, തത്കാലത്തേയ്ക്ക്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

ഇന്ത്യക്കാരനെ മതി

Wanted - Preferably Indians എന്ന പരസ്യം കൊടുത്ത ഐ.ടി കമ്പനി പുലിവാലു പിടിയ്ക്കുന്നു. 'Minimum six years of experience in IT . . . The person should be a UK citizen with security clearance from the UK Government. Preferably of Indian origin.' ഇംഗ്ലണ്ടിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെതിരെ അന്വേഷണാം നടത്തുന്നു. ആദ്യം വായിച്ചപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്കാണ് മുന്‍‌ഗണനയെന്ന് ഒരു ബ്രിട്ടീഷ് ഐ.ടി കമ്പനി പരസ്യം ചെയ്തിരിയ്ക്കുന്നു. ഒരു ഭാരതീയന് അഭിമാനിയ്ക്കാന്‍ ഇതില്പരം എന്തു വേണം? ആഗോളതലത്തില്‍ തന്നെ അറിയപ്പെട്ടു കഴിഞ്ഞ ഭാരതീയന്റെ ഐ.ടി കഴിവുകള്‍ക്ക് ഒരു പൊന്‍‌തൂവല്‍ കൂടിയെന്നേ ആദ്യം കരുതിയുള്ളൂ. പിന്നെയാണ് പരസ്യത്തിലെ യു.കെ ഗവര്‍മ്മെന്റിന്റെ സെക്യൂരിറ്റി ചെക്കുകള്‍ കൈവശമുള്ള ആളായിരിയ്ക്കണം എന്ന ഭാഗം ശ്രദ്ധിച്ചത്. അതെ, അതുതന്നെ. റാണമാരെയും ഹെഡ്ലിമാരെയും ഇനി കൂടുതല്‍ വച്ചുപൊറുപ്പിയ്ക്കില്ലെന്ന് തന്നെയാണ് ആ ഭാഗം ഉദ്ദേശിയ്ക്കുന്നത്. ഇത്രയും നാള്‍ പത്രങ്ങളില്‍ ഇന്ത്യനെന്നോ പാക്കിസ്ഥാനിയെന്നോ ഒരു വേറ്തിരിവ് കണ്ടിരുന്നില്ല, പകരം South Asian എന്ന ഒരു പൊതുനാമത്ത...