ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമേരിക്കയിലെ വേശ്യകളും, മാര്‍പാപ്പയും, അച്യുതാനന്ദനും

അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് കത്തോലിക്കാസഭയ്ക്ക് അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉള്ള സമയം; പോപ്പ് ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പത്രപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഒത്തുകൂടി. പാപ്പ വിമാനത്തില്‍ നിന്നിറങ്ങി പത്രക്കാരുടെ അടുത്തു വന്നപ്പോള്‍ ആദ്യത്തെ ചോദ്യം, അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് പാപ്പയുടെ അഭിപ്രായമെന്താണെന്നായിരുന്നു. ‘അമേരിക്കയില്‍ വേശ്യകളുണ്ടോ‘ എന്ന അതിശയോക്തി കലര്‍ന്ന ഒരു ചോദ്യമായിരുന്നു പാപ്പ തിരിച്ച് ചോദിച്ചത്.

എന്നാല്‍ പിറ്റേ ദിവസത്തെ പത്രങ്ങള്‍ എഴുതിയത് ഇങ്ങിനെ. വിമാനമിറങ്ങി പാപ്പ ആദ്യം ചോദിച്ചത് അമേരിയ്ക്കയില്‍ വേശ്യകളുണ്ടോ എന്ന്? പാപ്പയുടെ സദാചാരത്തിനെ വരെ കത്തിവയ്ക്കുന്ന തരത്തിലുള്ള പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ് മുകളില്‍ കണ്ടത്. (ഇത് ഒരു കഥ മാത്രമാണെന്ന് ഞാന്‍ കരുതുന്നു).
മുഖ്യമന്തി അച്യുതാനന്ദനെതിരെയുണ്ടായ ആരോപണങ്ങളും മേജര്‍ ഉണ്ണീകൃഷ്ണന്റെ അച്ഛന്‍ നടത്തിയ പത്രസമ്മേളനത്തോടെ പൊളിഞ്ഞുപോയിരിക്കുന്നു. കുടുംബസുഹൃത്ത് അദ്ദേഹത്തിനുവേണ്ടി സംസാരിയ്ക്കുന്നു.
ഭാരതത്തിന്റെ അഭിമാനമായ സന്ദീപിന്റെ കുടുംബത്തെ ഇത്തരമൊരു ആരോപണത്തിലേയ്ക്ക് വലിച്ചിഴച്ചത് മോശമായിപ്പോയി.

അഭിപ്രായങ്ങള്‍

  1. അച്ഛന്‍റെ അനുവാദമില്ലാതെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് സന്ദീപിന്‍റെ ചിത്രത്തില്‍ മാലയിട്ട ആ ‘ധാര്‍ഷ്ട്യം’ സഹിക്കാവുന്നതിനും അപ്പുറമാണ്.

    ഭാരതത്തിന്റെ അഭിമാനമായ സന്ദീപിന്റെ കുടുംബത്തെ ഇത്തരമൊരു ആരോപണത്തിലേയ്ക്ക് വലിച്ചിഴച്ചത് മോശമായിപ്പോയി എന്ന ഭിപ്രായത്തോട് ഞാനും യോജിക്കുന്നു പൂര്‍ണ്ണമായി

    മറുപടിഇല്ലാതാക്കൂ
  2. അമേരിക്കൻ പപ്പാരാസികളെ കണ്ടല്ലേ നമ്മുടെ മാധ്യമങ്ങളും പഠിക്കുന്നത്?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...