ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.
തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ .

ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം.

എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ?

ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന്നാണ് എന്റെ ഓര്‍മ്മ . ഇതൊക്കെയാണ് നമ്മളറിയേണ്ടത്, എന്നാല്‍ നമ്മില്‍നിന്നും മറച്ചുവെയ്ക്കപ്പെടുന്നത്.

കണ്ണുചിമ്മുന്ന മാര്‍ബിള്‍ തറയും 21 പ്രാവശ്യം ബി.പി നോക്കുന്ന നഴ്സുമാരുമുള്ള പ്രൈവറ്റ് ആശുപത്രികള്‍ എന്നാണ് എനിക്കുപേക്ഷിയ്ക്കാന്‍ കഴിയുക്?

എന്റെയൊരവസ്ഥ?






അഭിപ്രായങ്ങള്‍

  1. ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം.

    സമയമില്ലാത്ത നേരത്ത് ഓടിച്ച് കുറിച്ചതാണ്, കൂടുതല്‍ എഴുതണമെന്നാഗ്രഹമുണ്ടെങ്കിലും തിരക്കുകൊണ്ട് നടക്കുന്നില്ല; ക്ഷമിയ്ക്കുമല്ലോ!

    മറുപടിഇല്ലാതാക്കൂ
  2. തീർച്ചയായും നല്ല തീരുമാനം എന്നാണ് തോന്നുന്നത്.

    ജനങ്ങൾ എല്ലാവരും അവരവരുടെ ഏരിയായിലുള്ള പ്രൈമറി സെന്ററിൽ തന്നെ പോകണം. അവിടെ പറ്റാതെ വരുമ്പോൾ മാത്രമെ അതിനു മുകളിലുള്ള ആശുപത്രിയിലേക്ക് അവിടത്തെ ഡോക്ടർ പറഞ്ഞയക്കാവൂ.

    അതുപോലെ തന്നെ പ്രൈമറി സെന്ററിന്റെ ഏരിയായിൽ നിന്നും വരുന്നവരെ നേരിട്ട് പ്രവേശിപ്പിക്കാതെ ഡോക്ടറുടെ ലെറ്ററുമായി വരണമെന്ന നിബന്ധനയും വയ്ക്കണം. എന്നാൽ എല്ലാ ആശുപത്രിയിൽ നിന്നും നല്ല ചികിത്സ എല്ലാവർക്കും കിട്ടുമെന്നു മാത്രമല്ല ഡോക്ടർമാരുടെ മുന്നിലെ തിരക്കും ഒഴിവാകും അവർക്ക് രോഗികളെ നല്ല രീതിയിൽ ശ്രദ്ധിക്കാനും സമയം കിട്ടും.

    മറുപടിഇല്ലാതാക്കൂ
  3. ചികിത്സാസമ്പ്രദായത്തിലെ വലിയ ഒരു മാറ്റത്തിനാണ് ഇത് വഴി വെയ്ക്കുക. പ്രൈമറി ക്ലിനിക്കില്‍ നിന്ന് ലാബ്, എക്സ്-റേ ടെസ്റ്റുകള്‍ കഴിഞ്ഞയാള്‍ക്ക് മെഡിയ്ക്കല്‍ കോളേജില്‍ ചെല്ലുമ്പോള്‍ വീണ്ടും ഇവ ചെയ്യേണ്ട ആവശ്യമില്ല(ചില സാഹചര്യങ്ങളില്‍ ഒഴിച്ച്). ഇതു വഴി സമയലാഭം, സുതാര്യമായ ചികിത്സ, വേഗത്തിലുള്ള ചികിത്സാനിര്‍ണ്ണയം എന്നിവ സാധ്യമാകും. Intern, house officer, PG student, Assistant consultant എന്നിങ്ങലെ പല തട്ടങ്ങളിലൂടെ കടന്നുപോവാതെ ഉയര്‍ന്ന ചികിത്സ പെട്ടെന്ന് തന്നെ കിട്ടാന്‍ ഈ സംവിധാനം കൊണ്ട് സാധിയ്ക്കുമെന്ന് കരുതാം.
    എല്ലാ കാര്യങ്ങള്‍ക്കും അതിന്റെ ഒരു നടത്തിപ്പുവശമുണ്ടല്ലോ, അവിടെയാണ് പലപ്പോഴും നമ്മുടെ നയങ്ങളില്‍ പാളിച്ചകള്‍ സംഭവിയ്ക്കുക. ഇനി ഇതെങ്ങിനെയാണാവോ ഇവര്‍ അലമ്പാക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. തികച്ചും ന്യായമായ, പ്രസക്തമായ ചിന്തകള്‍.

    മറുപടിഇല്ലാതാക്കൂ
  5. "ജനങ്ങൾ എല്ലാവരും അവരവരുടെ ഏരിയായിലുള്ള പ്രൈമറി സെന്ററിൽ തന്നെ പോകണം. അവിടെ പറ്റാതെ വരുമ്പോൾ മാത്രമെ അതിനു മുകളിലുള്ള ആശുപത്രിയിലേക്ക് അവിടത്തെ ഡോക്ടർ പറഞ്ഞയക്കാവൂ.

    അതുപോലെ തന്നെ പ്രൈമറി സെന്ററിന്റെ ഏരിയായിൽ നിന്നും വരുന്നവരെ നേരിട്ട് പ്രവേശിപ്പിക്കാതെ ഡോക്ടറുടെ ലെറ്ററുമായി വരണമെന്ന നിബന്ധനയും വയ്ക്കണം " മുന്നാഭായി എം ബീ ബീയെസ് കണ്ടായിരുന്നോ? ചത്തു വടിയായാല്‍ പിന്നെ ലെറ്റെര്‍ വേണോ?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...